ഹീറോ ഇലക്ട്രിക് ഉൾപ്പടെ ആറ് കമ്പനികളോടാണ് സഹായധനം തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടത്. നിർമ്മിക്കുന്ന സ്‌കൂട്ടറുകളുടെ 50% പാർടസുകളും ഭാരതത്തിൽ നിന്നായിരിക്കണമെന്ന് കമ്പനികളോട് സർക്കാർ നിഷ്‌കർഷിച്ചിരുന്നു. ഈ നിയമം ലംഘിച്ച് പാർട്‌സുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണ് നടപടിക്ക് കാരണമാക്കിയത്. കഴിഞ്ഞ വർഷം വിവിധ കമ്പനികളുടെ സ്‌കൂട്ടറുകൾ ഓടിക്കെണ്ടിരിക്കെ തന്നെ അഗ്നിക്ക് ഇരയായിരുന്നു. ഇത്തരം സുരക്ഷ പാളിച്ചകളാണ് നടപടി കടുപ്പിക്കൻ സർക്കാരിനെ പ്രേരിപ്പിച്ചത്
ഒക്കിനാവാ,ഹീറോ,ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി,റിവോൾട്ട മോട്ടോഴ്‌സ് ബെനലിംഗ് ഇന്ത്യ,എനർജി ടെക്‌നോളജി എന്നീ കമ്പനികളോടാണ് സബ്‌സിഡി തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവൺമെന്റ് നടപടി നേരിട്ട സാഹചര്യത്തിൽ കമ്പനികൾ നിക്ഷേപകരെ കണ്ടെത്താൻ പെടാപ്പാടുപെടുകയാണ്. സർക്കാർ സഹായധനം ലഭിക്കാതിരുന്നാൽ 90 ലക്ഷം കോടി രൂപയോളം കമ്പനികൾക്ക് നഷ്ടം വരുമെന്ന് ഇലക്ട്രിക് കമ്പനികൾ പറയുന്നു.
സർക്കാർ നിർദ്ദേശപ്രകാരം നിയമങ്ങൾ അനുസരിച്ച് ഓല പോലുള്ള പുതിയ കമ്പനികൾ പ്രവർത്തിക്കാൻ തയ്യാറാകുമ്പോഴാണ് ഹീറോ ഇലക്ട്രിക് അടക്കമുള്ള ആദ്യകാല കമ്പനികൾ ഇതിന് ഘടക വിരുദ്ധമായി പെരുമാറുന്നത്.കുറഞ്ഞ ഗുണമേന്മയുള്ള ചൈനീസ് നിർമ്മിത പാർട്‌സുകൾ സുരക്ഷിതമല്ല. വില കുറഞ്ഞ ഇത്തരം സാധനങ്ങൾ ഉപയോഗിച്ച് ലാഭം കൊയ്യാൻ ശ്രമിക്കുന്നവർക്ക് നേരെയുള്ള താക്കീത് കൂടിയാണ് നിലവിലെ നടപടി. ഇ-വാഹന വിപണിയിൽ ഭാരതം ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുമ്പോൾ കമ്പനികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നടപടികൾ വച്ചു പൊറുപ്പിക്കാൻ സാധിക്കില്ല.















