ന്യൂഡൽഹി: ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം മപ്രമേയം ‘മാനസികാരോഗ്യം പൂർണ്ണമായ ഒരു മനുഷ്യാവകാശം’ എന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഏഷ്യയിലെ തെക്ക്-കിഴക്കൻ റീജിയണൽ ഡയറക്ടർ പൂനം ഖേത്രപാൽ. മനുഷ്യവകാശം അടിസ്ഥാനമാക്കിയുള്ള മാനസികാരോഗ്യ പ്രവർത്തനങ്ങളിൽ അയൽ രാജ്യങ്ങളും ഡബ്ല്യു എച്ച് ഒ അംഗങ്ങളും പങ്കാളികളാകണമെന്നും പൂനം പറഞ്ഞു.
‘ മനുഷ്യാവകാശങ്ങളുടെ ശ്രദ്ധ ചരിത്രപരമായി ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളിലാണ്. എന്നാലും മാനസികാരോഗ്യം മനുഷ്യക്ഷേമത്തിന്റെ ഒരു നിർണ്ണായക ഘടകമായി നിലകൊള്ളുന്നു. മാനസികാരോഗ്യം പൂർണ്ണമായ മനുഷ്യാവകാശമാണെന്നും’ ഖേത്രപാൽ പറഞ്ഞു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മാനസികാരോഗ്യത്തെ നിർവചിച്ചിരിക്കുന്നത്
‘മാനസികാരോഗ്യം ഒരു വ്യക്തിയുടെ മാനസിക ക്ഷേമം വിദ്യാഭ്യാസത്തിനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം തുടങ്ങിയ മറ്റ് അവകാശങ്ങൾ വിനിയോഗിക്കാനുള്ള അവരുടെ കഴിവിനെ സ്വാധീനിക്കുന്നു. മാനസികാരോഗ്യം സംരക്ഷിക്കപ്പെടുമ്പോൾ, സമൂഹത്തിൽ അർത്ഥപൂർണ്ണമായി ഇടപഴകാൻ വ്യക്തികളെ കൂടുതൽ സജ്ജരാക്കുന്നു.’
”മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശമായി അംഗീകരിക്കപ്പെടണമെങ്കിൽ സാമൂഹിക നിലപാടുകളിലും സർക്കാർ നയങ്ങളിലും മാറ്റം ഉണ്ടാകണം. കാലാവസ്ഥാ വ്യതിയാനം, മാനുഷിക അവസ്ഥകൾ, അസമത്വം, ദാരിദ്ര്യം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. മാനസികാരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്’- പൂനം ഖേത്രപാൽ അഭിപ്രായപ്പെട്ടു.