തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില. സ്വർണ്ണവില ഇന്നും ഉയർന്നു. ഇസ്രായേൽ- ഹമാസ് യുദ്ധം പൊട്ടിപുറപ്പെട്ടതോടെയാണ് അന്താരാഷ്ട്ര വില ഉയർന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില കുത്തനെ ഉയരുന്നസാഹചര്യമാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 42,920 രൂപയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്.
അതേസമയം വിലക്കയറ്റത്തിൽ നിന്ന് നേട്ടമുണ്ടാക്കാനായി ഉത്സവ സീസണിൽ ഉപഭോക്താക്കൾ തങ്ങളുടെ സ്വർണം വിൽക്കുന്നതായും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. ഇസ്രായേൽ-പാലസ്തീൻ സംഘർഷമാണ് സ്വർണവില ഉയരുന്നതിന് കാരണമാകുന്നത്. ഹമാസ് ശനിയാഴ്ച ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിന് ശേഷം ഇന്ത്യയിലെ സ്വർണ്ണ വില 10 ഗ്രാമിന് 874 രൂപ ഉയർന്ന് 57,415 രൂപയിലെത്തി.
ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5365 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4433 രൂപയുമാണ്. മാത്രമല്ല വെള്ളിയുടെ വിലയിൽ പോലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.