കാസർകോട്: അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് അമ്മയെ തലയ്‌ക്കടിച്ച് കൊന്ന 34-കാരൻ പിടിയിൽ. നീലേശ്വരം കണിച്ചിറ സ്വദേശിനിയായ രുഗ്മിണിയാണ് മകന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. 63 വയസായിരുന്നു. 34-കാരനായ മകൻ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്‌ച്ച പുലർച്ചെയായിരുന്നു സംഭവം. സുജിത്ത് അമിതമായി ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ രുഗ്മിണി ചോദ്യം ചെയ്യുകയായിരുന്നു. അമ്മയുടെ ചോദ്യങ്ങൾക്ക് പ്രകോപിതനായ 34-കാരൻ രുഗ്മിണിയെ തലയ്‌ക്കടിച്ചും ചുമരിലിടിപ്പിച്ചും പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രുഗ്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.