ഇൻഡോർ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഉത്സവം ആരംഭിക്കാനിരിക്കെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഉത്സവദിനങ്ങളോടനുബന്ധിച്ച് മദ്ധ്യപ്രദേശ് പന്തലുകളും ദുർഗാദേവിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രതിമകളും ഒരുങ്ങിക്കഴിഞ്ഞു. ബംഗാളി കരകൗശല വിദഗ്ധനായ അതുൽ പാൽ ദുർഗ്ഗാ ദേവിയുടെ രൗദ്രരൂപം സൃഷ്ടിക്കുന്നതിൽ പ്രശസ്തനാണ്. ഇൻഡോർ ജില്ലയിലാകെ അതുൽ പാലും സംഘവും പ്രതിമയുടെ വിവിധ ഭാവങ്ങൾ സൃഷ്ടിച്ചു.
ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹങ്ങൾ വാങ്ങുന്നതിനായി സംസ്ഥാനത്തെ പല ജില്ലകളിൽ നിന്നും ആളുകൾ അതുൽ പാലിന്റെ അടുത്തെത്തുന്നു. അതുൽ പാലും മറ്റ് 25 പേരുടങ്ങുന്ന കരകൗശല വിദഗ്ധരും ചേർന്ന് ഗണേശ ചതുർത്ഥി ദിവസത്തിൽ ഗണപതി ഭഗവാന്റെ വിഗ്രഹങ്ങൾ നിർമ്മിച്ചിരുന്നു. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ദുർഗ്ഗാ ദേവിയുടെ വിഗ്രഹങ്ങളും ഇവിടെ സജ്ജമായി കഴിഞ്ഞു. ഉത്സവം ആരംഭിക്കുന്നതിന് ആറ് മാസം മുമ്പ് വിഗ്രഹങ്ങളുടെ നിർമ്മാണത്തിന് വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം കാളി മാതാ, മെഹത്‌രാനി മാതാ, കാലഭൈരവൻ എന്നീ ഭാവങ്ങളുടെ മൂന്ന് പ്രതിമകൾ നഗരത്തിലെ മുസാഖേഡിയിലുള്ള പന്തലിൽ സ്ഥാപിച്ചിട്ടുണ്ട്. ഓരോ വർഷവും മൂന്ന് വ്യത്യസ്ത കൂറ്റൻ ശിൽപ്പങ്ങളാണ് ഇവിടെ സ്ഥാപിക്കാറുള്ളത്. നവരാത്രി ഉത്സവ വേളയിൽ നിരവധി വിഗ്രഹങ്ങളാണ് നഗരത്തിലെ പന്തലുകളിൽ സ്ഥാപിക്കുന്നത്.