ദിസ്പൂർ: കേന്ദ്ര സർക്കാരിന്റെ ‘മേരി മട്ടി മേരാ ദേശ് ‘ ക്യാമ്പയിൻ ഏറ്റെടുത്ത് രാജ്യം. ക്യാമ്പയിന്റെ ഭാഗമായി അസം റൈഫിൾ യൂണിറ്റിലെ ഉദ്യോഗസ്ഥർ അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വീടുകളിൽ നിന്നും മണ്ണ് ശേഖരിച്ച് അമൃത് കലശ് യാത്ര നടത്തി.
അതേസമയം വിജയനഗർ ഗ്രാമത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവുകൾ പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ ‘ A day with company commander’ ( കമ്പനി കമ്മാൻഡറിനോടൊപ്പം ഒരു ദിവസം) എന്ന പരിപാടിയും അസം റൈഫിൾ സംഘടിപ്പിച്ചു. ഒക്ടോബർ 22-നാണ് പരിപാടി നടത്തിയത്. അതിർത്തി ഗ്രാമങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അറിവുകൾ പകർന്ന് കൊടുക്കാനും ദേശസ്‌നേഹം വളർത്തിയെടുക്കാനും സംഘടിപ്പിച്ച അസം റൈഫിളിന്റെ ക്യാമ്പയിന് അധ്യാപകരും വിദ്യാർത്ഥികളും നന്ദി അറിയിച്ചു. 120 വിദ്യാർത്ഥികളും 20 അധ്യാപകരുമാണ് ക്യാമ്പയിന്റെ ഭാഗമായത്. അസം റൈഫിൾ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ടെച്ചു അരൻ, കമ്പനി കമ്മാൻഡർ തുടങ്ങിയവർ മേരി മട്ടി മരാ ദേശ് ക്യാമ്പയിന്റെ ഭാഗമായതിൽ സന്തോഷം പ്രകടിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ മേരി മട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം അമൃത് കലശ് യാത്ര സംഘടിപ്പിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും നിരവധി പരിപാടികൾ നടത്തി വരുന്നുണ്ട്.















