ലക്നൗ : വിവാദ പരാമർശങ്ങൾ ഉൾപ്പെടുന്ന പാഠപുസ്തകവുമായി ഇസ്ലാമിക് മദ്രസ ദാറുൽ ഉലൂം ദിയോബന്ദ് . പ്രായപൂർത്തിയാകാത്തവരുമായും മൃഗങ്ങളുമായും ലൈംഗികബന്ധമാകാമെന്ന് നിഷ്കർക്കുന്ന പുസ്തകം വിവാദമായതോടെയാണ് ദിയോബന്ദ് പിൻവലിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതികൾ വിശദീകരിക്കുന്ന മൗലാന അഷ്‌റഫ് അലി തൻവിയുടെ ബഹിഷ്തി സേവാർ എന്ന പുസ്തകം ദാറുൽ ഉലൂം ദിയോബന്ദ് സഹാറൻപൂർ ഫത്‌വ നൽകാനും കുട്ടികളെ പഠിപ്പിക്കാനും ഉപയോഗിച്ചിരുന്നു. തുടർന്ന് ദാറുൽ ഉലൂം ഇസ്ലാമിക് സംഘടനയ്‌ക്കെതിരെ കുട്ടികളുടെ വിദ്യാഭ്യാസ കേന്ദ്രീകൃത സാമൂഹിക സംഘടനയായ ‘മാനുഷി’ നൽകിയ പരാതിയിൽ എൻസിപിസിആർ നടപടി സ്വീകരിച്ചു.
എൻസിപിസിആർ ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയതിനെത്തുടർന്നാണ് കുട്ടികളെക്കുറിച്ചുള്ള ആക്ഷേപകരവും അനുചിതവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ ബഹിഷ്തി സേവർ എന്ന പുസ്തകം പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്തത് .ദാറുൽ ഉലൂം ദിയോബന്ദിന്റെ വെബ്‌സൈറ്റിൽ നിന്ന് അനുബന്ധ ഫത്‌വകളും നീക്കം ചെയ്തു.
പ്രായപൂർത്തിയാകാത്തവർ, മരിച്ച വ്യക്തികൾ, മൃഗങ്ങൾ എന്നിവരുമായി ബന്ധമാകാമെന്ന തരത്തിലുള്ള പാഠങ്ങൾ കുട്ടികൾക്ക് നൽകുന്നതിന് ദാറുൽ ഉലൂം ദിയോബന്ദ് പുസ്തകങ്ങളും മതവിധികളും മറയാക്കുന്നുവെന്നും മാനുഷി ആരോപിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം കുളിച്ചാൽ മതിയെന്നായിരുന്നു പുസ്തകത്തിലെ ഒരു ഭാഗം പറയുന്നത്. ദാറുൽ ഉലൂം ദിയോബന്ദിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത മതപരമായ വിധികളിൽ പരാമർശിച്ചിരിക്കുന്ന നിന്നുള്ള ചില ഭാഗങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്.