ജയ്പൂർ: പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. കാരണം കാണിക്കൽ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രാജസ്ഥാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ പ്രിയങ്കയ്‌ക്കെതിരെ ബിജെപി കമ്മിഷന് പരാതി നൽകിയിരുന്നു, ഇതേത്തുടർന്നാണ് കമ്മിഷന്റെ നടപടി.
ഒക്ടോബർ 20ന് രാജസ്ഥാനിലെ പൊതുറാലിയെ അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതിനെ തുടർന്നാണ് ബിജെപി ഇവർക്കെതിരെ പരാതി നൽകിയത്. വിശ്വാസികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്ന് പ്രഥമദൃഷ്ട്യ തെളിഞ്ഞെന്നും കമ്മിഷൻ അയച്ച് നോട്ടിസിൽ വ്യക്തമാക്കുന്നുണ്ട്.
ഒക്ടോബർ 30ന് കാരണം ബോധിപ്പിക്കാനായി പ്രിയങ്ക കമ്മിഷൻ മുന്നിൽ ഹാജരാകണം. ഹാജരാകുന്നില്ലെങ്കിൽ വിഷയത്തിൽ വാദങ്ങളില്ലെന്ന് കണ്ട് സത്വര നടപടികളിലേക്ക് കമ്മിഷൻ നീങ്ങുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.