യുപിഐ ഇടപാടുകൾ വർദ്ധിച്ചതോടെ രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ ഉപയോഗം കുത്തനെ താഴേക്ക്. ഓൺലൈൻ വിപണിയിലെ ഇടപാടുകളിലാണ് ഡെബിറ്റ് കാർഡുകളുടെ ഉപയോഗം കുത്തനെ ഇടിഞ്ഞിരിക്കുന്നതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് ആർബിഐ ഡെബിറ്റ് കാർഡുകളുടെ ഉപയോഗം ഓൺലൈൻ-ഓഫ്‌ലൈൻ എന്നിങ്ങനെ തരംതിരിച്ച് കണക്കെടുക്കാൻ തുടങ്ങിയത്.
ഈ മാസം 11.7 കോടി ഇടപാടുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നടന്നിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ഇതിലും ഇടിവ് സംഭവിക്കുകയായിരുന്നു. 5.1 കോടിയായി ആണ് ഇടിഞ്ഞ്. 21,000 കോടി രൂപയിൽ നിന്നും 16,127 കോടി രൂപയിലേക്കാണ് ഇടപാടുകളുടെ മൂല്യം താഴ്ന്നത്. എന്നാൽ ഇക്കാലയളവിൽ യുപിഐ മുഖേന ഇ-കൊമേഴ്‌സ് വാങ്ങലുകളിലെ ഇടപാടുകൾ 220 കോടിയിൽ നിന്നും 610 കോടിയായി ഉയർന്നിരുന്നു.
എത്ര ചെറിയ തുകയാണെങ്കിലും വലിയ തുകയാണെങ്കിലും യുപിഐ മൊബൈൽ ആപ്പുകൾ മുഖേന ഇടപാടുകൾ നടത്താം എന്നതാണ് യുപിഐയ്‌ക്ക് സ്വീകാര്യത വർദ്ധിക്കാൻ കാരണം. എന്നാൽ രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെലവഴിക്കലുകളും താരതമ്യേന കുറഞ്ഞു വരികയാണെന്ന് ആർബിഐ വ്യക്തമാക്കി. ഇ-കൊമേഴ്‌സ് പർച്ചേയ്‌സുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് വർദ്ധിച്ചിട്ടുണ്ട്.















