ടെൽ അവീവ്: സിറിയയിൽ നിന്നുമുള്ള ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ. സിറിയൻ അതിർത്തിയിലെ സൈനിക താവളം വ്യോമാക്രമണത്തിലൂടെ സിറിയ തകർത്തു. ഇസ്രായേൽ പ്രതിരോധ സേനയാണ് വിവരം അറിയിച്ചത്.
സിറിയയിൽ പ്രവർത്തിക്കുന്ന ജൂത വിരുദ്ധ ഭീകര ഗ്രൂപ്പാണ് അതിർത്തിയിൽ കഴിഞ്ഞദിവസം ആക്രമണം നടത്തിയത്. മിസൈൽ ആക്രമണത്തിലൂടെ 14 ഇസ്രായേൽ സൈനികരെ വധിച്ചതായി ഭീകര സംഘടന അറിയിച്ചിരുന്നു. പിന്നാലെയാണ് ഇസ്രായേലിന്റെ തിരിച്ചടി. വ്യാഴാഴ്ച കിഴക്കൻ സിറിയിയിലെ രണ്ടു കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
🔴 In response to launches from Syria toward Israel earlier this Sunday, an IAF aircraft struck military infrastructure in Syrian territory. pic.twitter.com/Tbh06g7NiJ
— Israel Defense Forces (@IDF) October 29, 2023
സിറിയയിലും ഇറാഖിലുമായി സായുധ ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ ഒരു അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. 21 അമേരിക്കക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അമേരിക്കയുടെ പ്രത്യാക്രമണം.
ഇസ്രായേൽ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വ്യോമാക്രമണത്തെ കൂടാതെ കരമാർഗവും സൈനിക നീക്കം നടത്തുന്നുണ്ട്. ഹമാസ് ഒളിത്താവളങ്ങളും റോക്കറ്റ് ലോഞ്ച് സ്റ്റേഷനുകളും തകർത്തതായി ഇസ്രായേൽ അറിയിച്ചു. ഭൂഗർഭ താവളങ്ങൾ ഒരുക്കിയാണ് ഹമാസ് ആക്രമണം നടത്തുന്നതെന്നും പള്ളികളും സ്കൂളുകളും ആശുപത്രികളും ഹമാസ് സുരക്ഷിത താവളമായി ഉപയോഗിക്കുന്നതായി ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.