ന്യൂഡൽഹി: മേരീ മാട്ടി മേരാ ദേശിന്റെ സമാപനം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമൃതകലശത്തിൽ മണ്ണ് സമർപ്പിച്ചു. അമൃതകലശത്തിൽ മണ്ണ് സമർപ്പിച്ച ശേഷം അദ്ദേഹം ആ മണ്ണ് ഉപയോഗിച്ച് നെറ്റിയിൽ പൊട്ടു ചാർത്തുകയും ചെയ്തു. യുവാക്കൾ നേതൃത്വം നൽകുന്ന വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രീകരിക്കാനും യുവാക്കളെ വികസനത്തിന്റെ ‘സജീവ സാരഥികൾ’ ആക്കാനും സഹായിക്കുന്ന മേരാ യുവ ഭാരതിനും പ്രധാനമന്ത്രി തുടക്കംകുറിച്ചു.
#MeriMaatiMeraDesh | Prime Minister @narendramodi applies tilak on his forehead with the soil brought in Amrit Kalash Yatra at the concluding ceremony of Meri Maati Mera Desh pic.twitter.com/X79JChvD3u
— DD News (@DDNewslive) October 31, 2023
ഒരു സംഭവം അവസാനിപ്പിക്കുമ്പോൾ, മറുവശത്ത് പുതിയ ഒന്ന് തുടങ്ങുകയാണെന്നും ‘മേരാ ഭാരത് യുവ’ രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്ക് വഹിക്കും. യുവാക്കൾക്ക് ഒരുമിച്ച് എല്ലാ ലക്ഷ്യങ്ങളും എങ്ങനെ നേടാനാകുമെന്നതിന്റെ ഉദാഹരണമാണ് മേരി മാട്ടി മേരാ ദേശ്. സർദാർ പട്ടേലിന്റെ ജന്മവാർഷികത്തിൽ കർത്തവ്യപാത ചരിത്രപരമായ മഹായജ്ഞത്തിനാണ് സാക്ഷ്യം വഹിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിലെ ജനകീയ പങ്കാളിത്തം അഭൂതപൂർവമാണെന്നും 1930-ലെ ദണ്ഡി യാത്രയുടേതിന് സമാനമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങിൽ, ‘മോദി മേരി മാട്ടി മേരാ ദേശ്’ ഡിജിറ്റൽ പ്രദർശനം നടന്നു. അമൃതവാടികയ്ക്കും അമൃതമഹോത്സവ് സ്മാരകത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. അമൃത് മഹോത്സവ് മെമ്മോറിയൽ വരും തലമുറകൾക്ക് ചരിത്രപരമായ അവസരം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദശങ്ങളിൽ നിന്നെത്തിച്ച മണ്ണാണ് അമൃതവാടികയിലെ അമൃതകലശത്തിൽ സമർപ്പിച്ചത്.