എന്താണ് റാറ്റ്-ഹോൾ മൈനിംഗ്; എന്തുകൊണ്ടാണ് സിൽക്യാര രക്ഷാദൗത്യത്തിന് ഇതു പ്രയോഗിക്കുന്നത്? വിവാദ ഖനനരീതിയെന്ന് പറയാൻ കാരണമെന്ത്? 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താണ് റാറ്റ്-ഹോൾ മൈനിംഗ്; എന്തുകൊണ്ടാണ് സിൽക്യാര രക്ഷാദൗത്യത്തിന് ഇതു പ്രയോഗിക്കുന്നത്? വിവാദ ഖനനരീതിയെന്ന് പറയാൻ കാരണമെന്ത്? 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 01:08 pm IST
FacebookTwitterWhatsAppTelegram

ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനി വെറും അഞ്ച് മീറ്റർ ദൂരം കൂടി കുഴിച്ചാൽ തൊഴിലാളികളുടെ സമീപമെത്താമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് കുടുങ്ങിക്കിടക്കുന്നവരുടെ സമീപത്തേക്ക് പൈപ്പ് എത്തിക്കാനാണ് ശ്രമം. തുടർന്ന് പൈപ്പ് വഴി ഇവരെ പുറത്തെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി റാറ്റ്-ഹോൾ ഖനനരീതിയിൽ അതിവിദഗ്ധരായ 12 അംഗ സംഘമാണ് നേതൃത്വം നൽകുന്നത്.

കുത്തനെ കുഴിക്കുന്ന മാനുവൽ ഡ്രില്ലിംഗ് രീതിയിലൂടെ തുരങ്കത്തിലേക്ക് എത്താനാണ് ശ്രമം. കഴിഞ്ഞ 17 ദിവസമായി തുരങ്കത്തിനുള്ളിൽ കിടക്കുന്നവരെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള പരിശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ടാവുകയാണ് റാറ്റ്-ഹോൾ മൈനിംഗ് രീതി. എന്താണ് ഈ ഖനന രീതിയെന്നും എന്തുകൊണ്ടാണ് സിൽക്യാര ദുരന്തമുഖത്ത് ഇത് പ്രയോഗിച്ചതെന്നും അറിയാം..

രണ്ടാഴ്ചയ്‌ക്കിടെ വിവിധ രക്ഷാദൗത്യ ഏജൻസികൾ സിൽക്യാരയിൽ എത്തിയിരുന്നു. തിരശ്ചീനമായി ഡ്രില്ല് ചെയ്യുന്നതിനായി ഓഗർ മെഷീനാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ മെഷീൻ കുടുങ്ങിയതോടെ രക്ഷാദൗത്യത്തിന് തിരിച്ചടിയായി. തുടർന്ന് ബദൽ മാർഗമെന്ന നിലയ്‌ക്ക് തുരങ്കത്തിന് മുകളിൽ നിന്ന് താഴേക്ക് കുഴിക്കാൻ തുടങ്ങി. ഇതിനായി റാറ്റ്-ഹോൾ മൈനിംഗ് രീതിയാണ് പ്രയോഗിച്ചത്.

ഏറെ വിവാദപരവും അപകടകരവുമായ രീതിയെന്നാണ് റാറ്റ്-ഹോൾ മൈനിംഗിനെ വിശേഷിപ്പിക്കാറുള്ളത്. ഒരുകാലത്ത് ആഴത്തിലുള്ള തുരങ്കങ്ങളിൽ നിന്നും ഇടുങ്ങിയ മാളങ്ങളിൽ നിന്നുമെല്ലാം കൽക്കരി വേർതിരിച്ചെടുക്കുന്നതിന് പ്രയോഗിച്ചിരുന്ന ഖനനരീതിയാണിത്. മേഘാലയ പോലെ പല സ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിച്ച് വരുന്നു.

ഇടുങ്ങിയ രീതിയിൽ കുഴിച്ചുപോകുന്നതിനെയാണ് റാറ്റ്-ഹോൾ എന്ന് വിളിക്കുന്നത്. അതായത്, പരമാവധി ഒരാൾക്ക് നിരങ്ങി നീങ്ങാൻ കഴിയുന്ന വീതിയാണ് ഇതിനുണ്ടാവുക. കുഴിക്കൽ പൂർത്തിയായാൽ കയറുകൾ കെട്ടി താഴേക്ക് ഇറങ്ങുകയോ മുളയേണികൾ ഉപയോഗിച്ച് കുഴിയിലേക്ക് പോവുകയോ ആണ് ഖനനത്തൊഴിലാളികൾ പൊതുവെ ചെയ്യുന്നത്. ഇത്തരത്തിൽ ഇടുങ്ങിയ ദ്വാരം വഴി അവർ താഴേക്ക് എത്തുന്നു. ശേഷം അവിടെയിരുന്ന് കൽക്കരി വേർതിരിക്കും. തൊഴിലാളികളുടെ കൈവശം കൽക്കരി ശേഖരിക്കാൻ ബാസ്‌കറ്റുകളോ, പിക്കാസോ, മൺവെട്ടിയോ ഉണ്ടാകും.

സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്നതിനാലാണ് ഈ രീതി പൊതുവെ നിർദ്ദേശിക്കപ്പെടാത്തത്. റാറ്റ്-ഹോൾ മൈനിംഗ് പ്രകാരം കുഴിയിടെ അടിത്തട്ടിലെത്തുന്ന ഖനനത്തൊഴിലാളിക്ക് മതിയായ വെന്റിലേഷൻ സൗകര്യമോ സേഫ്റ്റി ഗിയറോ ലഭ്യമാകണമെന്നില്ല. അതുകൊണ്ട് തന്നെ ഈ ഖനനരീതി 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിക്കുകയും ചെയ്തു. എന്നാൽ ശാസ്ത്രീയ ഖനനരീതി അവലംബിച്ചുകൊണ്ട് റാറ്റ്-ഹോൾ മൈനിംഗ് നടത്താമെന്ന് സുപ്രീംകോടതി 2019ൽ അറിയിച്ചു. മേഘാലയക്ക് മാത്രമാണ് ഇതിനുള്ള അനുമതിയുള്ളത്.

നിലവിൽ സിൽക്യാര ദുരന്തമേഘലയിൽ വിന്യസിച്ചിരിക്കുന്ന ദൗത്യ സംഘം റാറ്റ്-ഹോൾ മൈനിംഗ് ആണ് പ്രയോഗിക്കുന്നത്. 12 അംഗ വിദഗ്ധരെ 2-3 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് ഇടുങ്ങിയ വഴികളിലൂടെ കടത്തിവിടും. ഇവർ തൊഴിലാളികൾക്കരികിലെത്തി രക്ഷാദൗത്യം പൂർത്തിയാക്കും. സിൽക്യാരയിൽ ദൗത്യത്തിന് നേതൃത്വം നൽകുന്നവർ റാറ്റ്-ഹോൾ ഖനിത്തൊഴിലാളികളല്ല, മറിച്ച് ആ രീതി പ്രയോഗിക്കുന്നതിൽ വിദഗ്ധ പാണ്ഡിത്യമുള്ളവരാണെന്ന് സർക്കാർ നോഡൽ ഓഫീസർ നീരജ് ഖൈർവാൽ അറിയിച്ചു. പലവിധ ദൗത്യശ്രമങ്ങൾ നടത്തിയതിനൊടുവിൽ നിലവിലെ സാഹചര്യത്തിൽ ഏറ്റവും പ്രായോഗികം റാറ്റ്-ഹോൾ മൈനിംഗ് ആണെന്ന വിലയിരുത്തലിലാണ് അധികൃതർ. കുടുങ്ങിക്കിടക്കുന്ന 41 പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിലും ഉറച്ച പ്രതീക്ഷയിലുമാണ് ദൗത്യ സംഘം.

Tags: FEATURED2Silkyara tunnel rescueUttarkashi tunnel rescueRat-holerat-hole mining
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies