എന്താണ് റാറ്റ്-ഹോൾ മൈനിംഗ്; എന്തുകൊണ്ടാണ് സിൽക്യാര രക്ഷാദൗത്യത്തിന് ഇതു പ്രയോഗിക്കുന്നത്? വിവാദ ഖനനരീതിയെന്ന് പറയാൻ കാരണമെന്ത്? 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താണ് റാറ്റ്-ഹോൾ മൈനിംഗ്; എന്തുകൊണ്ടാണ് സിൽക്യാര രക്ഷാദൗത്യത്തിന് ഇതു പ്രയോഗിക്കുന്നത്? വിവാദ ഖനനരീതിയെന്ന് പറയാൻ കാരണമെന്ത്? 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 01:08 pm IST
FacebookTwitterWhatsAppTelegram

ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനി വെറും അഞ്ച് മീറ്റർ ദൂരം കൂടി കുഴിച്ചാൽ തൊഴിലാളികളുടെ സമീപമെത്താമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് കുടുങ്ങിക്കിടക്കുന്നവരുടെ സമീപത്തേക്ക് പൈപ്പ് എത്തിക്കാനാണ് ശ്രമം. തുടർന്ന് പൈപ്പ് വഴി ഇവരെ പുറത്തെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി റാറ്റ്-ഹോൾ ഖനനരീതിയിൽ അതിവിദഗ്ധരായ 12 അംഗ സംഘമാണ് നേതൃത്വം നൽകുന്നത്.

കുത്തനെ കുഴിക്കുന്ന മാനുവൽ ഡ്രില്ലിംഗ് രീതിയിലൂടെ തുരങ്കത്തിലേക്ക് എത്താനാണ് ശ്രമം. കഴിഞ്ഞ 17 ദിവസമായി തുരങ്കത്തിനുള്ളിൽ കിടക്കുന്നവരെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള പരിശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ടാവുകയാണ് റാറ്റ്-ഹോൾ മൈനിംഗ് രീതി. എന്താണ് ഈ ഖനന രീതിയെന്നും എന്തുകൊണ്ടാണ് സിൽക്യാര ദുരന്തമുഖത്ത് ഇത് പ്രയോഗിച്ചതെന്നും അറിയാം..

രണ്ടാഴ്ചയ്‌ക്കിടെ വിവിധ രക്ഷാദൗത്യ ഏജൻസികൾ സിൽക്യാരയിൽ എത്തിയിരുന്നു. തിരശ്ചീനമായി ഡ്രില്ല് ചെയ്യുന്നതിനായി ഓഗർ മെഷീനാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ മെഷീൻ കുടുങ്ങിയതോടെ രക്ഷാദൗത്യത്തിന് തിരിച്ചടിയായി. തുടർന്ന് ബദൽ മാർഗമെന്ന നിലയ്‌ക്ക് തുരങ്കത്തിന് മുകളിൽ നിന്ന് താഴേക്ക് കുഴിക്കാൻ തുടങ്ങി. ഇതിനായി റാറ്റ്-ഹോൾ മൈനിംഗ് രീതിയാണ് പ്രയോഗിച്ചത്.

ഏറെ വിവാദപരവും അപകടകരവുമായ രീതിയെന്നാണ് റാറ്റ്-ഹോൾ മൈനിംഗിനെ വിശേഷിപ്പിക്കാറുള്ളത്. ഒരുകാലത്ത് ആഴത്തിലുള്ള തുരങ്കങ്ങളിൽ നിന്നും ഇടുങ്ങിയ മാളങ്ങളിൽ നിന്നുമെല്ലാം കൽക്കരി വേർതിരിച്ചെടുക്കുന്നതിന് പ്രയോഗിച്ചിരുന്ന ഖനനരീതിയാണിത്. മേഘാലയ പോലെ പല സ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിച്ച് വരുന്നു.

ഇടുങ്ങിയ രീതിയിൽ കുഴിച്ചുപോകുന്നതിനെയാണ് റാറ്റ്-ഹോൾ എന്ന് വിളിക്കുന്നത്. അതായത്, പരമാവധി ഒരാൾക്ക് നിരങ്ങി നീങ്ങാൻ കഴിയുന്ന വീതിയാണ് ഇതിനുണ്ടാവുക. കുഴിക്കൽ പൂർത്തിയായാൽ കയറുകൾ കെട്ടി താഴേക്ക് ഇറങ്ങുകയോ മുളയേണികൾ ഉപയോഗിച്ച് കുഴിയിലേക്ക് പോവുകയോ ആണ് ഖനനത്തൊഴിലാളികൾ പൊതുവെ ചെയ്യുന്നത്. ഇത്തരത്തിൽ ഇടുങ്ങിയ ദ്വാരം വഴി അവർ താഴേക്ക് എത്തുന്നു. ശേഷം അവിടെയിരുന്ന് കൽക്കരി വേർതിരിക്കും. തൊഴിലാളികളുടെ കൈവശം കൽക്കരി ശേഖരിക്കാൻ ബാസ്‌കറ്റുകളോ, പിക്കാസോ, മൺവെട്ടിയോ ഉണ്ടാകും.

സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്നതിനാലാണ് ഈ രീതി പൊതുവെ നിർദ്ദേശിക്കപ്പെടാത്തത്. റാറ്റ്-ഹോൾ മൈനിംഗ് പ്രകാരം കുഴിയിടെ അടിത്തട്ടിലെത്തുന്ന ഖനനത്തൊഴിലാളിക്ക് മതിയായ വെന്റിലേഷൻ സൗകര്യമോ സേഫ്റ്റി ഗിയറോ ലഭ്യമാകണമെന്നില്ല. അതുകൊണ്ട് തന്നെ ഈ ഖനനരീതി 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിക്കുകയും ചെയ്തു. എന്നാൽ ശാസ്ത്രീയ ഖനനരീതി അവലംബിച്ചുകൊണ്ട് റാറ്റ്-ഹോൾ മൈനിംഗ് നടത്താമെന്ന് സുപ്രീംകോടതി 2019ൽ അറിയിച്ചു. മേഘാലയക്ക് മാത്രമാണ് ഇതിനുള്ള അനുമതിയുള്ളത്.

നിലവിൽ സിൽക്യാര ദുരന്തമേഘലയിൽ വിന്യസിച്ചിരിക്കുന്ന ദൗത്യ സംഘം റാറ്റ്-ഹോൾ മൈനിംഗ് ആണ് പ്രയോഗിക്കുന്നത്. 12 അംഗ വിദഗ്ധരെ 2-3 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് ഇടുങ്ങിയ വഴികളിലൂടെ കടത്തിവിടും. ഇവർ തൊഴിലാളികൾക്കരികിലെത്തി രക്ഷാദൗത്യം പൂർത്തിയാക്കും. സിൽക്യാരയിൽ ദൗത്യത്തിന് നേതൃത്വം നൽകുന്നവർ റാറ്റ്-ഹോൾ ഖനിത്തൊഴിലാളികളല്ല, മറിച്ച് ആ രീതി പ്രയോഗിക്കുന്നതിൽ വിദഗ്ധ പാണ്ഡിത്യമുള്ളവരാണെന്ന് സർക്കാർ നോഡൽ ഓഫീസർ നീരജ് ഖൈർവാൽ അറിയിച്ചു. പലവിധ ദൗത്യശ്രമങ്ങൾ നടത്തിയതിനൊടുവിൽ നിലവിലെ സാഹചര്യത്തിൽ ഏറ്റവും പ്രായോഗികം റാറ്റ്-ഹോൾ മൈനിംഗ് ആണെന്ന വിലയിരുത്തലിലാണ് അധികൃതർ. കുടുങ്ങിക്കിടക്കുന്ന 41 പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിലും ഉറച്ച പ്രതീക്ഷയിലുമാണ് ദൗത്യ സംഘം.

Tags: FEATURED2Silkyara tunnel rescueUttarkashi tunnel rescueRat-holerat-hole mining
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies