ഇസ്ലാമബാദ്; ഭീകരരുടെ സ്വന്തം പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. നവംബറിൽ ഭീകരാക്രമങ്ങൾ 34 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയരിക്കുന്നത്. രാജ്യത്ത് നവംബറിൽ 63 തീവ്രവാദ ആക്രമണങ്ങൾ നവംബറിൽ നടന്നതായി പാക് മാദ്ധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
നവംബറിൽ നടന്ന 63 തീവ്രവാദി ആക്രമണങ്ങളിൽ 37 സുരക്ഷാ സേനാംഗങ്ങളും 33 സിവിലയൻമാരും ഉൾപ്പെടെ 83 പേർ കൊല്ലപ്പെട്ടതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ( കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, 36 സുരക്ഷാ സേനാംഗങ്ങളും 53 സിവിലിയൻമാരും ഉൾപ്പെടെ 89 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബറിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, നവംബറിൽ തീവ്രവാദ ആക്രമണങ്ങളിൽ 34 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാക് സുരക്ഷാ സേന നവംബറിൽ മാത്രം 59 തീവ്രവാദികളെ വധിക്കുകയും 18 തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2022 നെ അപേക്ഷിച്ച് 2023 ലെ ആദ്യ പതിനൊന്ന് മാസങ്ങളിൽ തീവ്രവാദ ആക്രമണങ്ങളിൽ 81 ശതമാനം വർദ്ധനവ് ഉണ്ടായതായി ഡാറ്റ കാണിക്കുന്നു. പരിക്കേറ്റവരുടെ എണ്ണത്തിൽ 64 ശതമാനം വർദ്ധനവുണ്ട്.
2023 ജനുവരി മുതൽ നവംബർ വരെ നടന്ന 599 തീവ്രവാദി ആക്രമണങ്ങളിൽ 897 പേർ മരിക്കുകയും 1,241 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത്. അവിടെ മാത്രം 51 ആക്രമണങ്ങളിൽ 54 മരണങ്ങളുണ്ടായി. ഇസ്ലാമബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ പരസ്പരം ഏറ്റുമുട്ടുന്നതിനും പാക് ജനത സാക്ഷ്യം വഹിക്കുന്നുണ്ട്.