ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ഒരു ബിജെപിയുടെ എംഎൽഎയുടെ വിജയം രാജ്യമെമ്പാടും ചർച്ചയാകുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ ഫലപ്രഖ്യാപന ദിവസം ഏറ്റവും ചർച്ചയായ പേരുകളിൽ ഒന്ന് ഈ എംഎൽഎയുടേതാണ്. സജ നിയമസഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഈശ്വർ സാഹുവിന്റെ ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങളും ജനഹൃദയങ്ങളും കീഴക്കിയിരിക്കുന്നത്. ഒരു സാധാരണ ഗ്രാമീണനായ ഈശ്വർ സാഹു പരാജയപ്പെടുത്തിയത് സംസ്ഥാന കോൺഗ്രസിലെ പ്രമുഖനായ രവീന്ദ്ര ചൗബേയെയാണ് 7 തവണ എം.എൽ.എ.യും കഴിഞ്ഞ തവണ മന്ത്രിയുമായിരുന്ന രവീന്ദ്ര ചൗബേയെ 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. നിരവധി പ്രമുഖരാണ് ഈശ്വർ സാഹുവിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്,
‘അയാൾ ഈശ്വർ സാഹു, ഒരു തൊഴിലാളി, ഇപ്പോൾ ഛത്തീസ്ഗഡിൽ ബിജെപി എംഎൽഎയാണ്. മകനെ മുസ്ലീം ആൾക്കൂട്ടം കൊലപ്പെടുത്തിയതിന് ശേഷം ഞങ്ങൾ അദ്ദേഹത്തെ രംഗത്തിറക്കി, കോൺഗ്രസ് കൊലയാളികളുടെ പക്ഷം ചേരാൻ തീരുമാനിച്ചു. ഇന്ന് അദ്ദേഹം 7 തവണ കോൺഗ്രസ് എംഎൽഎ ആയിരുന്ന രവീന്ദ്ര ചൗബെയെ പരാജയപ്പെടുത്തി! അയാൾക്ക് തന്റെ മകനെ തിരികെ ലഭിക്കില്ല, പക്ഷേ ചിലത് അവസാനിപ്പിക്കാം’.. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചു.
He is Eshwar Sahu, a labour, now a BJP MLA in Chattisgarh. We fielded him, after his son was killed by a Muslim mob, and the Congress chose to side with the murderers. Today, he defeated Ravindra Choubey, a 7 time Congress MLA!
He won’t get his son back but some closure perhaps… pic.twitter.com/NqpENwRBED— Amit Malviya (@amitmalviya) December 3, 2023
കോൺഗ്രസ് ഭരണത്തിൻ കീഴിൽ ഇസ്ലാമിസ്റ്റുകൾ ക്രൂരമായി കൊലപ്പെടുത്തിയ ഭുവനേശ്വർ സാഹുവിന്റെ പിതാവാണ് ഈശ്വർ സാഹു. 23 കാരനായ ഭുവനേശ്വറിനെ കഴിഞ്ഞ ഏപ്രിൽ 8 നാണ് മതമൗലികവാദികൾ വെട്ടികൊന്നത്. ബീരാൻപൂർ ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. ഗ്രാമത്തിൽ കുട്ടികൾ തമ്മിലുള്ള ചെറിയ കലഹം പീന്നീട് ഇസ്ലാമിസ്റ്റുകൾ വർഗീയ കലാപമാക്കി മാറ്റുകയായിരുന്നു. കലാപത്തിലാണ് നിരപരാധിയായ ഭുവനേശ്വരിനെ ആക്രമികൾ വധിച്ചത്. ആക്രമി സംഘം ഉപേക്ഷിച്ച് പോയ മൃതദേഹം തുറസ്സായ സ്ഥലത്ത് പിന്നീട് കണ്ടെത്തി.
ഈ സംഭവം സംസ്ഥാനത്തെ ഹിന്ദു സമൂഹത്തിൽ വലിയ രോഷത്തിന് കാരണമായി. പീന്നീട് ഛത്തീസ്ഗഢ് സാക്ഷ്യം വഹിച്ചത് ഈശ്വർ സാഹുവിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. മകന്റെ മരണശേഷം “തനിക്ക് നഷ്ടപരിഹാരമോ ജോലിയോ ഒന്നും വേണ്ട, തനിക്ക് വേണ്ടത് നീതിയാണ്” എന്നാണ് സാഹു കൂപ്പുകൈയോടെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിയടിൽ അദ്ദേഹം നിരസിച്ച നഷ്ടപരിഹാര തുക തട്ടിയെടുക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും ബ്ലോക്ക് റവന്യൂ ഓഫീസറും ചേർന്ന് നടത്തിയ നാടകവും ഇദ്ദേഹം പുറം ലോകത്തെ അറിയിച്ചിരുന്നു.
ഭുവനേശ്വർ സാഹുവിന്റെ കൊലപാതകത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് സർക്കാരിന്റെ നീതി നിഷേധത്തിന്റെയും ന്യൂനപക്ഷ പ്രീണനത്തിന്റെയും ഇരയായി കുടുംബത്തിന് പിന്തുണ നൽകിയത് ബിജെപിയുടെ സംസ്ഥാന നേതൃത്വമാണ്. ഈശ്വർ സാഹുവിന്റെ പോരാട്ട വീര്യം കണ്ടറിഞ്ഞാണ് അദ്ദേഹത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഹിന്ദു സമൂഹത്തിന് നീതി നൽകാൻ മടിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ ഈശ്വർ സാഹു പോരാട്ടം തുടരുന്നതിനിയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതും വിജയം കൈവരിച്ചതും.