സൗദിയിലെ പുരാതന ദേവതകളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യവുമായി ഒരു കൂട്ടം പൗരന്മാർ. രാജ്യത്തിന്റെ ദേശീയതയെ വിളിച്ചുകാണിക്കുന്നതാണ് അവയുടെ പഠനമെന്നും മത ഏതായാലും ചരിത്രവും സംസ്കാരവും അറിഞ്ഞിരുക്കണമെന്നുമാണ് ഇക്കുട്ടരുടെ ആവശ്യം. ഇസ്ലാമിന്റെ കടന്നുവരവോടെ നഷ്ടപ്പെട്ട രാജ്യത്തിന്റെ പൂർവ്വകാലത്തെ ഉയർത്തികൊണ്ടുവരാനുള്ള ശ്രമമായാണ് പലരും ഇതിന് ശ്രദ്ധ കാണുന്നത്. പുരാതന ദേവതകളായ അൽ-ലത്, മനാത്ത്, അൽ-ഉസ്സ എന്നിവയാണ് സൗദിയിലെ പുരാതന ദേവതകളെന്നും സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചകളിൽ പറയുന്നു. ഇവരുടെ ചിത്രങ്ങൾ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ് പലരും.
സൗദിയിലെ പുരാതന ദേവതകൾ
ദേശീയ പൈതൃകത്തിന്റെ ഭാഗമാണ് ദേവതകളെന്നും മതബോധത്തിന് അപ്പുറത്ത് ദേശീയ ബോധം വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇക്കൂട്ടർ പറഞ്ഞു. ഇതിനോടകം തന്നെ ഇത് സമൂഹമാദ്ധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായിക്കഴിഞ്ഞു. പുരാതന ത്രിത്വത്തെ അവഗണിച്ചതായി അഭിപ്രായപ്പെട്ടാണ് ഇത്തരത്തിൽ ഒരു ശ്രമം ഉയർന്നതെന്നാണ് ചിലരുടെ അഭിപ്രായം.
പുരാതന ദേവതകളെ ആരാധിക്കുന്ന സൗദി സ്ത്രീകൾ
അക്കാദമിക് പാഠ്യപദ്ധതികളിൽ അയൽരാജ്യങ്ങളുടെ ചരിത്രവും നാഗരികതകളും അവതരിപ്പിച്ചെങ്കിലും ഇസ്ലാമിന് മുമ്പുള്ള ചരിത്രത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്നും പറയുന്നു. ഇത് രാജ്യത്തിന്റെ ദേശീയ നിധികളെക്കുറിച്ചും പുരാതന നാഗരികതയെ കുറിച്ചും പഠിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും അഭിപ്രായമുയരുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിന്റെയും ദേശീയ പൈതൃകത്തിന്റെയും സംരക്ഷണം ലക്ഷ്യംവച്ചാണ് ഈ ശ്രമങ്ങളെന്നും സൗദിയുടെ ചരിത്രത്തിൽ അഭിമാനിക്കണമെന്നും സർക്കാരും ഇതിനെ പിന്തുണയ്ക്കുന്നവരും പറയുന്നു.