റിയോ ഡീ ജനീറോ: നെയ്മറിന്റെ പരിക്കിന്റെ തീവ്രത എത്രയെന്ന് വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വേദന സഹിക്കാനാവാതെ സൂപ്പർ താരം നിലവിളക്കുന്നതാണ് വീഡിയോയിലുള്ളത്.ഉറുഗ്വെയ്‌ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മര്‍ക്ക് കാലിന് പരിക്കേറ്റത്.
ശസ്ത്രക്രിയക്ക് ശേഷം ഫിസിയോമാരുടെ പരിചരണത്തിലാണ് നെയ്മർ ഉള്ളത്. താരത്തിന് 9 മാസം വേണ്ടിവരും പരിക്കിൽ നിന്ന് പുർണതോതിൽ മുക്തനാകാൻ. മൂന്ന് ചേര്‍ന്നാണ് നെയ്മറെ പരിചരിക്കുന്നത്.ഇതിനിടെയാണ് സൂപ്പർ താരം നിലവിളിക്കുന്നത്. നെയ്മറുടെ ഇടങ്കാല്‍ മടക്കുന്നതാണ് വീഡിയോയില്‍
2024 ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് താരത്തിന് പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായിരുന്നു.
അമേരിക്കയാണ് കോപ്പ അമേരിക്കയുടെ വേദി. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആരംഭിക്കുമ്പോഴേക്ക് നെയ്മർക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനാവില്ലെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാറാണ് വെളിപ്പെടുത്തിയത്.
Neymar in tears as he continues his recovery from his ACL injurypic.twitter.com/ZMu2zXr1Ua
— Total Football (@TotalFootbol) December 20, 2023
“>
🚨🚨🎥 بكاء نيمار في الجلسات العلاجية. pic.twitter.com/IyKtbs1OPH
— أخبار الهلال (@hilalstuff) December 20, 2023
“>