ബെംഗളൂരു: ഫോണിൽ സംസാരിക്കുന്ന ചോദ്യം ചെയ്ത ഭർത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ബെംഗളൂരുവിലെ ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമേഷ് ധാമിയാണ്(27) കൊല്ലപ്പെട്ടത്.
ഇതേ കോളേജിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയാണ് ഭാര്യ മനീഷ ധാമി. കൊലപാതകത്തെ തുടർന്ന് ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം സുഹൃത്തക്കളോടൊപ്പം പാർട്ടിക്ക് പോയ ഉമേഷ് രാത്രി വീട്ടിലെത്തിയപ്പോൾ ഭാര്യ ഫോണിൽ സംസാരിക്കുന്നത് കണ്ടു. ഇതിനെ ചൊല്ലി ഭാര്യയും ഭർത്താവും വാക്ക് തർക്കമുണ്ടായി. വഴക്കിനിടയിലെ ദേഷ്യത്തിൽ മനീഷ ഉമേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് ഉമേഷ് അവിടെ തന്നെ മരിച്ചു വീഴുകയായിരുന്നു.
വീട്ടിൽ നിന്നും ബഹളം കേട്ടെത്തിയ അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് വീട്ടിലെത്തി മനീഷയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉമേഷിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.