പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് 77 വർഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട സ്വദേശി സുനിൽ എന്ന 27-കാരനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാൽ ഒന്നര വർഷം അധിക തടവും അനുഭവിക്കണമെന്ന് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ വ്യക്തമക്കി.
2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ബന്ധുവുമായ 14 വയസുകാരിയെയാണ് ബലം പ്രയോഗിച്ച് പ്രതി ബലാത്സംഗം ചെയ്തത്. ഇത്തരത്തിൽ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഇയാൾ പെൺകുട്ടിയെ പല തവണ ബലാത്സംഗത്തിനിരയാക്കിയിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷവും പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ ഹാജരായി.