തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ മാർക്ക് ലിസ്റ്റ് തിരുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. മാർക്ക് ലിസ്റ്റ് തിരുത്തി ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നടന്നതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
98 ശതമാനം മാർക്കോടെയാണ് ഗസറ്റഡ് തസ്തികയിലേക്കുള്ള കോഴ്സ് പാസാകേണ്ടത്. എന്നാൽ 96 ശതമാനം മാർക്കുള്ള രമാദേവിയുടെ മാർക്ക് 99 ശതമാനമാക്കി കൂട്ടിയാണ് മാർക്ക് ലിസ്റ്റിൽ തിരിമറി നടത്തിയത്. ഇത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണെന്ന് വ്യക്തമാണ്. തട്ടിപ്പ് വിവരം മറക്കുന്നതിനായി മാർക്ക് ലിസ്റ്റും ആക്യുറസി രജിസ്റ്ററും കുടപ്പനക്കുന്നിലെ മൃഗസംരക്ഷ വകുപ്പ് ഓഫീസിൽ നശിപ്പിച്ചുവെന്നാണ് വിവരം.
ഗസ്റ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനായി മാർക്ക് ലിസ്റ്റ് തിരുത്തിയ രമാദേവിയുടേതുൾപ്പെടെ കോഴ്സിന്റെ വിശദ വിവരങ്ങൾ ഓഫീസിലില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി നിയമസഭയെ നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.