ക്രെഡിറ്റ് കാർഡ് ബിസിനസിൽ ധനകാര്യ സ്ഥാപനങ്ങളായ ബജാജ് ഫിനാൻസും ആർബിഎൽ ബാങ്കും ചേർന്നുള്ള പങ്കാളിത്തത്തിന്റെ കാലയളവ് ഒരു വർഷമായി വെട്ടിച്ചുരുക്കി ആർബിഐ. കരാർ സംബന്ധിച്ച ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. 2024 ഡിസംബർ 21-വരെയാണ് ക്രെഡിറ്റ് കാർഡ് ബിസിനിസിന് ഇരു സ്ഥാപനങ്ങൾക്കും പങ്കാളിത്തം സംബന്ധിച്ച് ആർബിഐ നൽകിയിരിക്കുന്ന സമയപരിധി.
ആർബിഐയുടെ നടപടിയെ തുടർന്ന് എൻഎസ്ഇ സൂചികയിൽ ബജാജ് ഫിനാൻസിന്റെ ഓഹരി 1.72 ശതമാനവും ആർബിഎൽ ബാങ്കിന്റെ ഓഹരി 3.3 ശതമാനമാനവുമായി ഇടിഞ്ഞു. ബജാജ് ഫിനാൻസിന് ആർബിഎൽ ബാങ്കുമായും ഡിബിഎസ് ബാങ്കുമായുമാണ് നിലവിൽ ക്രെഡിറ്റ് കാർഡ് പങ്കാളിത്തമുള്ളത്.
ഡിബിഎസ് ബാങ്കുമായുള്ള ക്രെഡിറ്റ് കാർഡ് പങ്കാളിത്തം ഒരു വർഷമായി നിലവിലുണ്ട്. ആർബിഎൽ ബാങ്കുമായി 2018-ലാണ് ബജാജ് ഫിനാൻസ് പങ്കാളിത്തം ആരംഭിച്ചത്.