ന്യൂഡൽഹി: ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ ഇന്ത്യ നൽകിയ സഹായങ്ങളും സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ്. ഇസ്രായേലിനും പാലസ്തീനും സാമ്പത്തികമായും അല്ലാതെയും ഇന്ത്യ സഹയാങ്ങൾ എത്തിച്ചു നൽകിയിരുന്നു. ഇരു രാജ്യങ്ങളിലെ നേതാക്കളുമായി സമാധാനം നിലർനിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യ നടത്തിയതായും രുചിര പറഞ്ഞു. യുഎന്നിലെ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു രുചിര.
” ഇസ്രായേലും ഹമാസും തമ്മിൽ നടന്നുക്കൊണ്ടിരിക്കുന്ന സംഘർഷം സാധാരണക്കാരായ ജനങ്ങളെയാണ് ബാധിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി ജനങ്ങളുടെ ജീവൻ പൊലിഞ്ഞു. ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ ഇതുവരെ 70 ടൺ അവശ്യവസ്തുക്കൾ നൽകി. യുദ്ധമുണ്ടാകുന്നത് തടയുകയാണ് പ്രധാനം. സമാധാനവും സുസ്ഥിരതയും വേഗത്തിൽ പുന: സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കണം. ഇന്ത്യ അതിനായി ശ്രമിക്കുന്നു. സംവാദത്തിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും യുദ്ധത്തിന് പരിഹാരം കാണുകയെന്നതാണ് മുന്നിലുള്ള വഴി”- രുചിര പറഞ്ഞു.
#WATCH | At the UNGA, Permanent Representative of India to the UN, Ruchira Kamboj says, “The ongoing conflict between Israel and Hamas has led to a large scale loss of civilian lives, especially women and children, and has resulted in an alarming humanitarian crisis…the… pic.twitter.com/QoEhUz2nXg
— ANI (@ANI) January 10, 2024
കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേൽ ഹമാസ് യുദ്ധം നടന്നു വരികയാണ്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള ഭാഗത്ത് ഹിസ്ബുള്ളയുടെ പ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന കമാൻഡറാണ് കൊല്ലപ്പെട്ടത്.