കേരളത്തിലെ തീയേറ്ററുകളിൽ ആർക്കും അറിയാത്ത അന്യഭാഷ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെ നടനും നിർമ്മാതാവുമായ വിജയ് ബാബു. ഇത്തരം സിനിമകൾ തീയേറ്ററിലെത്തുമ്പോൾ മലയാള സിനമകൾ എവിടെ പ്രദർശിപ്പിക്കുമെന്നും വിജയ്ബാബു ചോദിച്ചു. മലയാള സിനമാ പ്രേക്ഷകർക്ക് പേരുപോലും അറിയാത്ത ഈ സിനിമകൾ കാരണം മലയാള സിനിമയുടെ ഐഡന്റിറ്റി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിജയ് ബാബു പ്രതികരിച്ചത്.
മലയാളികൾക്ക് അറിയാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകൾ ഇവിടെയുള്ള ചില വിതരണക്കാർ കേരളത്തിലെ തീയേറ്റററുകളിൽ കൊണ്ടിടുകയാണ്. തീയേറ്റർ ഉടമകളുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇത്തരത്തിലെ അന്യഭാഷ സിനിമകൾ. ഇങ്ങനെയാകുമ്പോൾ മലയാളം സിനിമകൾ എങ്ങനെ ഇവിടെ റിലീസ് ചെയ്യുമെന്നാണ് വിജയ് ബാബു ചോദിക്കുന്നത്.
നല്ല ഉള്ളടക്കമുള്ള മലയാള സിനിമകളെ അവഗണിച്ച് പേരറിയാത്ത ഇതുപോലുള്ള സിനിമകൾക്കാണ് കൂടുതൽ സ്ക്രീനുകളും ഷോയും തീയേറ്റർ ഉടമകൾ ഇപ്പോൾ നൽകുന്നത്. ഇക്കാരണങ്ങളാൽ മലയാള സിനിമയുടെ ഐഡന്റിറ്റി കൂടിയാണ് നഷ്ടപ്പെടുന്നത്. പാൻ ഇന്ത്യൻ, പാൻ സൗത്ത്, ബോളിവുഡ്, ഹോളിവുഡ്, പിന്നെ വലിയ മലയാളം സിനിമകൾ മാത്രമാണ് ഇവിടെ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മറ്റുള്ള കൊച്ചു മലയാളം സിനിമകൾ പത്തോ അതിലധികമോ ദിവസം മാത്രമായിരിക്കും തീയേറ്ററുകളിൽ ഓടുന്നത്.-വിജയ് ബാബു പറഞ്ഞു.