പത്തനംതിട്ട: മകരജ്യോതി ദർശനത്തിന് പിന്നാലെ അയ്യനെ തൊഴുത് മലയിറങ്ങി അയ്യപ്പ ഭക്തർ. തിരുവാഭരണ വിഭൂഷിതനായ ഭഗവാനെ കണ്ട് തൊഴാൻ ഭക്തജനത്തിരക്ക് തുടരുകയാണ്. തിരുവാഭരണം അണിഞ്ഞുള്ള ഭ?ഗവാനെ ദർശിക്കാൻ ജനുവരി 18 വരെ സാധ്യമാകും.
മരജ്യോതി ദർശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് വർദ്ധിച്ചു. ആന്ധ്ര, കർണാടക, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് അധികവും സന്നിധാനത്തുണ്ടായിരുന്നത്. മകരവിളക്ക് ദർശനത്തിന് പിന്നാലെ ആരംഭിച്ച മടക്കയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.
ഭക്തർ മലയിറങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. മകരവിളക്ക് ദർശനത്തിന് ശേഷമാണ് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് വീണ്ടും യാത്ര അനുവദിച്ചത്.