എറണാകുളം: പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയൊരുക്കി കൊച്ചി നഗരം. പ്രധാന സേവകനെ ഒരു നോക്ക് കാണുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് കൊച്ചിയുടെ നഗരവീഥിയിൽ തടിച്ച്കൂടുന്നത്. ഗതാഗത നിയന്ത്രണവും കൊച്ചിയിൽ സജ്ജീകരിച്ചിട്ടുണ്ട്. റോഡിന്റെ ഇരു ഭാഗത്തും ഭാരത് മാതാ കീ ജയ് എന്ന ആരവം മുഴങ്ങുകയാണ്.
കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവർ ചേർന്ന് ഊഷ്മള സ്വീകരണം നൽകി. നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6 .50 നാണ് പ്രധാനമന്ത്രി എത്തിയത്.
കേന്ദ്രമന്ത്രി വി. മുരളീധരന്, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയ നിരവധി പേർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലുണ്ടായിരുന്നു.