അഴിമതി വിരുദ്ധ കോഡ് ലംഘിച്ചതിന് ബംഗ്ലാദേശ് ഓൾറൗണ്ടർക്ക് വിലക്കേർപ്പെടുത്തി ഐ.സി.സി. നാസിർ ഹൊസൈനെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും രണ്ടുവർഷത്തേക്ക് വിലക്കിയത്. സെപ്റ്റംബർ 2023ലാണ് താരത്തിനെതിരെ മൂന്ന് കുറ്റങ്ങൾ ചുമത്തിയിരുന്നു. ഹൊസൈൻ ഇത് സമ്മതിച്ചതിന് ശേഷം ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ബംഗ്ലാഗദേശിനായി 2018ലാണ് അവസാനമായി ഹൊസൈൻ ഏകദിനം കളിച്ചത്.
2021ൽ അബുദാബി ടി10 ലീഗിലാണ് അഴിമതി പ്രവർത്തനങ്ങൾ നടത്തിയത്. ഹൊസൈനൊപ്പം താരങ്ങളടക്കമുള്ള ഏഴുപേരും കുറ്റക്കാരാണ്. ഇതിൽ ടീമിന്റെ സപ്പോർട്ട് സ്റ്റാഫും ടീം ഉടമകളും ഉൾപ്പെടും. സമ്മാനങ്ങൾ കൈപറ്റുകയും വാതുവയ്പ്പുകാർ ബന്ധപ്പെട്ടകാര്യം അഴിമതി വിരുദ്ധ സ്ക്വാഡിനെയോ ഉദ്യോഗസ്ഥനെയോ അറിയിക്കാതിരുന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
750 യുഎസ് ഡോളറിൽ അധികം മൂല്യമുള്ള സമ്മാനങ്ങളാണ് കൈപ്പറ്റിയിരിക്കുന്നത്. ഐ.ഫോൺ 12 അടക്കമുള്ളവ ഇതിൽപ്പെടും. ബംഗ്ലാദേശിനായ വിവിധ ഫോർമാറ്റുകൾ കളിച്ച നാസിർ115 മത്സരങ്ങളിൽ നിന്നായി 2695 റൺസും 39 വിക്കറ്റുകളും നേടിയിട്ടുണ്ട്.
Bangladesh all-rounder Nasir Hossain is set to serve a two-year ban for Anti-Corruption Code breach 👀https://t.co/9X9tUMdvVw
— ICC (@ICC) January 16, 2024
“>
.















