ഇൻഡോർ; മദ്ധ്യപ്രദേശിൽ നിന്ന് ഒരു നടുക്കുന്ന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. പബ്ലിക് സർവീസ് കമ്മിഷന്റെ പൊതുപരീക്ഷ തയാറെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചതാണ് സംഭവം. ഇൻഡോറിലെ ഒരു പരിശീലന കേന്ദ്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സൈലൻ്റ് അറ്റാക്കിനെ തുടർന്നാണ് യുവാവ് മരിച്ചതെന്നാണ് വിവരം. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ക്ലാസിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
കൂട്ടുകാർക്ക് നടുവിലിരിക്കുന്ന യുവാവ് പെടുന്നനെ അസ്വസ്ഥകൾ പ്രകടിപ്പിച്ച് കുഴഞ്ഞു വീഴുന്നതാണ് കാണുന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആദ്യം കസേരയിലും പിന്നാലെ നിലത്തും വീഴുകയായിരുന്നു. കൂട്ടുകാർ ഓടിയെത്തി പരിശോധിച്ച യുവാവിനെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സാഗർ ജില്ലയിൽ നിന്നുള്ള 18കാരനാണ് മരിച്ചത്. മരണ വിവരം വിദ്യാർത്ഥിയുടെ കുടുംബത്തെ അറിയിച്ചു. ആശുപത്രിയിൽ എത്തിയ കുടുംബം കോച്ചിംഗ് സെന്ററിനെതിരെ ആരോപണം ഉയർത്തി. മുഴുവൻ ദൃശ്യങ്ങളും നൽകിയില്ലെന്നാണ് ആരോപണം. യുവാവിന്റെ പിതാവ് പി.എച്ച്. ഇ വകുപ്പിലാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
#WATCH | MPPSC Student Suffers Heart Attack In Coaching Class In #Indore, Dies #MadhyaPradesh #MPNews pic.twitter.com/gzWoo1YMrS
— Free Press Madhya Pradesh (@FreePressMP) January 18, 2024
“>