കോച്ചിം​ഗ് സെന്ററുകൾക്ക് പണി വരുന്നു! 16 വയസിൽ താഴെയുള്ളവർ വരേണ്ട, ട്യൂട്ടർമാർക്ക് ബിരുദം മുഖ്യം; വെബ്സൈറ്റും കൗൺസിലർമാരും നിർബന്ധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോച്ചിം​ഗ് സെന്ററുകൾക്ക് പണി വരുന്നു! 16 വയസിൽ താഴെയുള്ളവർ വരേണ്ട, ട്യൂട്ടർമാർക്ക് ബിരുദം മുഖ്യം; വെബ്സൈറ്റും കൗൺസിലർമാരും നിർബന്ധം

 മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 09:20 am IST
FacebookTwitterWhatsAppTelegram

Ministry of Educationകോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം. നടക്ക‌പ്പാക്കാൻ സാധിക്കാത്ത വാ​ഗ്ദാനങ്ങൾ നൽകി കുട്ടികളെ അഡിമിഷനെടുക്കാൻ പ്രേരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.16 വയസിൽ താഴെയുള്ള കുട്ടികളെ കോച്ചിം​ഗ് സെന്ററുകളിൽ ചേർക്കാൻ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു.

സെക്കൻഡറി സ്കൂൾ പരീക്ഷയിൽ വിജയിച്ചതിന് ശേഷം മാത്രമാകും പ്രവേശനം അനുവദിക്കുക. അമിത ഫീസ് ഈടാക്കുകയോ മറ്റ് ക്രമക്കേടുകളിൽ‌ ഏർപ്പെടുകയോ ചെയ്താൽ ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കും. കോച്ചിംഗ് സെന്ററുകളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യുമെന്നും പുതിയ മാർ​ഗനിർദ്ദേശത്തിൽ പറയുന്നു.

കോച്ചിം​ഗ് സെന്ററുകളിലെ ട്യൂട്ടർമാരുടെ അടിസ്ഥാന യോ​ഗ്യത ബിരുദമായിരിക്കണം. വിദ്യാർത്ഥികളുടെ എണ്ണം കൂട്ടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുത്, മാതാപിതാക്കളെയും കുട്ടികളെയും പ്രലോഭിപ്പിക്കരുത്, കോച്ചിം​ഗ് സെന്ററുകളുടെ പരിശീലന മികവിനെ കുറിച്ചോ, വാ​ഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളെ കുറിച്ചോ, വിദ്യാർത്ഥികളുടെ മികവിനെ കുറിച്ചോ നേരിട്ടോ അല്ലാതെയോ യാതൊരുവിധത്തിലുള്ള അവകാശവാദങ്ങൾ, പരസ്യപ്പെടുത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ല. ഏതെങ്കിലും തരത്തിലുള്ള കുറ്റത്തിന് ശിക്ഷപ്പെട്ട വ്യക്തികളെ അദ്ധ്യാപകന്റെ പദവിയിൽ നിയമിക്കരുത്, പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമാകണം എൻറോൾമെന്റ് തുടങ്ങിയ കാര്യങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ട്യൂട്ടർമാരുടെ യോഗ്യത, കോഴ്‌സുകൾ അല്ലെങ്കിൽ പാഠ്യപദ്ധതി, പൂർത്തിയാക്കുന്ന കാലയളവ്, ഹോസ്റ്റൽ സൗകര്യങ്ങൾ, ഈടാക്കുന്ന ഫീസ് എന്നിവയുടെ അപ്‌ഡേറ്റ് ചെയ്ത വിശദാംശങ്ങളുള്ള വെബ്‌സൈറ്റ് കോച്ചിംഗ് സെന്ററുകൾക്ക് ഉണ്ടായിരിക്കണം.  വർദ്ധിച്ചുവരുന്ന മത്സരബുദ്ധിയും പഠനത്തിലെ സമ്മർദ്ദവും കുട്ടികളുടെ മാനസിക നിലയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ തുടങ്ങിയവരുടെ സഹായം നൽകണം. ഇവരുടെ പേരുവിവരങ്ങൾ, അവർ സേവനം നൽകുന്ന സമയം തുടങ്ങിയ വിവരങ്ങൾ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും നൽകണമെന്നും സർക്കുലറിലുണ്ട്. പുതിയ മാർ​ഗനിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമാകും സ്ഥാപനത്തിന് രജിസ്ട്രേഷൻ ലഭിക്കുക.

സ്വകാര്യ കോച്ചിം​ഗ് സെന്ററുകളുടെ അനിയന്ത്രിതമായ വളർച്ച നിയന്ത്രിക്കുന്നതിനും നിയമപരമായ ചട്ടക്കൂടിന്റെ ആവശ്യകത പരിഹരിക്കുന്നതിനുമാണ് മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. വർദ്ധിച്ച് വരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അദ്ധ്യാപന രീതികൾ, കുട്ടികളെ പുറത്താക്കൽ തുടങ്ങിയവയെ കുറിച്ച് നിരവധി പരാതികളാണ് സർക്കാരിന് ദിനംപ്രതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ തീരുമാനങ്ങൾ.

Tags: Coaching centreMinistry of Education
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies