ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യജമാന സ്ഥാനം വഹിക്കുന്നത്. അതിന് മുന്നോടിയായി ചിട്ടയായ വ്രതത്തിലാണ് അദ്ദേഹം. മനസും ശരീരവും ശുദ്ധീകരിക്കുന്നതിനായി 11 ദിവസത്തെ വ്രതമാണ് അദ്ദേഹം അനുഷ്ഠിക്കുന്നത്.
ഇതിൽ ഏറ്റവും പ്രധാനമാണ് അതിരാവിലെ ആചാര്യ നിർദ്ദേശ പ്രകാരമുള്ള മന്ത്രോച്ചാരാണം. ആചാര്യവിധി പ്രകാരം എല്ലാ ദിവസവും ബ്രഹ്മ മുഹൂർത്തത്തിൽ ഒരു മണിക്കൂർ 11 മിനിറ്റ് ജപത്തിനായി പ്രധാന സേവകൻ മാറ്റിവെക്കുന്നുണ്ടെന്ന് വൃത്തങ്ങൾ നൽകുന്ന വിവരം.
ജനുവരി 12 നാണ് അദ്ദേഹം വ്രതം ആരംഭിച്ചത്. അത് രാംലല്ലയുടെ പ്രതിഷ്ഠ ദിനമായ 22 വരെ അത് തുടരും. അനുഷ്ഠാനത്തിന്റെ ഭാഗമായി പുതപ്പ് വിരിച്ച് തറയിലാണ് അദ്ദേഹത്തിന്റെ ഉറക്കം. കരിക്കിൻ വെള്ളം മാത്രമാണ് കുടിക്കുന്നത്. സാത്വിക ഭക്ഷണ രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. കൂടാതെ ഗോപൂജ, അന്നദാനം, ക്ഷേത്ര ദർശനം എന്നിവയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ഒരു വിഗ്രഹത്തിൽ ആദ്യമായിട്ട് പ്രാണനെ സന്നിവേശിപ്പിച്ച് ചൈതന്യവത്താക്കുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠ. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്രയെയും ഭാര്യ ഉഷയേയും പ്രധാന യജമാന സ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. വാരാണസിയിൽ നിന്നുള്ള ഗണേശ്വർ ശാസ്ത്രി ദ്രാവിഡ്, ലക്ഷ്മീകാന്ത് ദീക്ഷിത് എന്നീ ആചാര്യ ശ്രേഷ്ഠൻമാരണ് ചടങ്ങിന് നേതൃത്വം നൽകുന്നത്.