ദിസ്പൂർ: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് ഭീകരവാദമുക്ത രാജ്യമാക്കി ഭാരതത്തെ മാറ്റുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയായണെന്നും അടുത്ത മൂന്നു വർഷത്തിനകം ഇന്ത്യയിൽ നിന്നും കമ്യൂണിസ്റ്റ് ഭീകവാദ പ്രവർത്തനങ്ങൾ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ സശാസ്ത്ര സീമാ ബലിന്റെ 60-ാമത് റൈസിംഗ് ഡേ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി തുടങ്ങിയ സായുധസേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാജ്യത്ത് കനത്ത പ്രതിരോധം തീർത്തിരിക്കുകയാണ്. അതിർത്തികളിൽ സംരക്ഷണം നടപ്പിലാക്കുന്നതിനോടൊപ്പം ഝാർഖണ്ഡ്, ബിഹാർ, ചണ്ഡീഗഡ് തുടങ്ങിയ മേഖലകളിലെ കമ്യൂണിസ്റ്റ് ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനായും നമ്മുടെ സുരക്ഷാസേന അഹോരാത്രം പ്രയത്നിക്കുന്നു. പ്രധാനമന്ത്രിയുടെ കീഴിൽ മൂന്ന് വർഷത്തിനകം ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ സാധിക്കും” – അമിത് ഷാ പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജമ്മുകശ്മീരിൽ ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യവും ജമ്മുകശ്മീർ പോലീസും പോരാട്ടങ്ങൾ തുടരുകയാണ്. എസ്എസ്ബിയുടെ 60-ാമത് റൈസിംഗ് ഡേയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾക്കുള്ള ആദരവ് പ്രകാരം പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സൈന്യത്തിനും സിആർപിഎഫിനും വേണ്ടി ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അമിത് ഷാ അറിയിച്ചു.