ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ രാജ്യമെമ്പാടുമുള്ള നിരവധി പേർ തങ്ങളുടെ സന്തോഷം പങ്കുവച്ച് രംഗത്തു വരികയുണ്ടായി. അതിലൊരാളാണ് നടൻ അർജുൻ സർജ. അഞ്ഞൂറ് വർഷങ്ങളുടെ പോരാട്ടങ്ങളുടെ ഫലമാണ് അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രമെന്നും ജനുവരി 22 എന്നത് ഭാരതത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ദിവസമായിരിക്കുമെന്നും താരം പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അർജുന്റെ പ്രതികരണം.
“ജനുവരി 22 എന്നത് ഭാരതത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒരു ദിവസമായിരിക്കും. നമ്മുടെ നേതാക്കളുടെ മാത്രമല്ല ഓരോ സാധാരണക്കാരന്റെയും പോരാട്ടത്തിന്റെ മഹത്വത്തിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 500 വർഷങ്ങളുടെ പോരാട്ടം. സ്വാതന്ത്ര്യത്തിനുമുമ്പ്, ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ, സ്വാതന്ത്ര്യത്തിന് ശേഷം ഇങ്ങനെ ഒരു കാലഘട്ടത്തിലും ഈ ദൈവീക ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഭാരതീയർ അവസാനിപ്പിച്ചിട്ടില്ല”.
View this post on Instagram
“>
“ആയിരക്കണക്കിന് ജീവനുകൾ ബലികഴിക്കപ്പെട്ടു. ആ ആത്മാക്കളുടെ ധൈര്യവും നിശ്ചയദാർഢ്യവും സത്യസന്ധതയും പാഴായി പോയില്ല. ഈ രാജ്യത്തെ എല്ലാ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞാൻ പ്രത്യേകം നന്ദി പറയുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ടീമുമാണ് ഭാരതീയരുടെ ഈ സ്വപ്‌നം സാക്ഷാത്കരിച്ചത്. ജയ് ശ്രീറാം”- അർജുൻ സർജ പറഞ്ഞു.