അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവന നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയും കുടുംബവും അറിയിച്ചു. പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയ വേളയിലായിരുന്നു സുപ്രധാന പ്രഖ്യാപനം. പവിത്രമായ ഉദ്യമമാണ് രാമക്ഷേത്രമെന്നും ഏറെ സാംസ്കാരിക പ്രാധാന്യവും ക്ഷേത്രം അർഹിക്കുന്നുവെന്നും കുടുംബ് പറഞ്ഞു.
സകുടുംബമായാണ് പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാൻ അംബാനിയെത്തിയത്. ഭാര്യ നിത, മകൾ ഇഷ, ഭർത്താവ് ആനന്ദ് പിരമൽ, മക്കളായ ആകാശ്, അനന്ത്, മരുമകളായ ശ്ലോക മേത്ത എന്നിവരാണ് ചടങ്ങിനെത്തിയത്. ശ്രീരാമചന്ദ്ര പ്രഭു ആഗതനായെന്നും രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചരിത്രദിനമെന്നാണ് പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാനെത്തിയ വേളയിൽ നിതാ അംബാനി പറഞ്ഞത്.
പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ലോകത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നായ അംബാനിയുടെ ആൻീലിയയിൽ ജയ് ശ്രീറാം എഴുത്തുകളാൽ അലങ്കൃതമായിരുന്നു. ലൈറ്റുകൾ ഉപയോഗിച്ച് അംബര ചുംബിയായ വസതി അലങ്കരിച്ചത് മുംബൈ നഗരത്തിന് ശോഭ കൂട്ടി. സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.