തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 1. 02 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
ED has provisionally attached movable and immovable properties worth Rs. 1.02 Crore under the provisions of PMLA, 2002 relating to N. Bhasurangan, former President of Kandala Service Co-operative Bank, Kandala, Thiruvananthapuram & his family members in a money laundering case…
— ED (@dir_ed) January 23, 2024
ഈ മാസം 19-ന് കേസുമായി ബന്ധപ്പെട്ട് ഭാസുരാംഗനും കുടുംബത്തിനുമെതിരെ ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭാസുരാംഗനും കുടുംബവുമുൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് നടത്തിയത്.
ഭാസുരാംഗനാണ് കേസിലെ ഒന്നാം പ്രതി. മകൻ അഖിൽ രാജ്, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിരുന്നു.