ഹൃത്വിക് റോഷൻ നായകനായെത്തിയ ഫൈറ്റർ സിനിമയുടെ പരാജയ കാരണം പ്രേക്ഷകരുടെ തലയിൽകെട്ടിവച്ച് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്. ഇതിന് വിചിത്ര വാദമാണ് സംവിധായകൻ ഉയർത്തിയത്. സിനിമയ്‌ക്ക് വേണ്ടത്ര ജനശ്രദ്ധയാകർഷിക്കാൻ സാധിക്കാതിരുന്നതിന് കാരണം ഇവിടുത്തെ പ്രേക്ഷകരാണ്. അവരിൽ 90 ശതമാനം പേരും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ല. പിന്നെ എങ്ങനെയാണ് സിനിമ ബോക്സോഫിൽ വിജയിക്കുക എന്നാണ് സിദ്ധാർത്ഥ് ആനന്ദ് ചോദിച്ചത്.
സിനിമയുടേത് വൈകാരികമായ കഥയാണ്. പക്ഷേ വിമാത്തിലെ ആക്ഷൻ സീക്വൻസുകളും മറ്റും കാണുമ്പോൾ അവർ അന്യഗ്രഹ ജീവികളെപ്പോലെയാണ് അതിനെ സമീപിക്കുന്നത്. ഇവിടെയുള്ള മിക്ക ആൾക്കാർക്ക് പാസ്പോർട്ട് പോലുമുണ്ടാവില്ല, വിമാനത്താവളത്തിലോ വിമാനത്തിലോ കയറാത്ത അവർക്ക് വിമാനത്തിലെ ആക്ഷൻ സീനുകൾ കാണുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകില്ല.
നല്ല കഥയായിട്ട് പോലും ജേണർ മാറിയപ്പോൾ സാധാരണക്കാർക്ക് അതിനോട് പൊരുത്തപ്പെടാൻ ആവുന്നില്ലെന്നതാകും സത്യം. ഒരു സംവിധായകൻ എന്ന നിലയിൽ നമ്മുടെ പ്രതീക്ഷകളും വളരെയേറെ മേലയാണ്- സിദ്ധാർത്ഥ് പറഞ്ഞു. പഠാനടക്കം നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ധാർത്ഥ്. സ്പൈ യൂണിവേഴ്സ് എന്ന സിനിമ ഫ്രാഞ്ചൈസിക്കും തുടക്കമിട്ടു.
Fighter movie’s director says his film didn’t do well because 90% of Indians hasn’t experienced airports or air travel, so they couldn’t relate to his film.
Oppenheimer worked because 90% of Indians are into nuclear physics, Ek Tha Tiger worked because 90% of Indians are RAW… pic.twitter.com/wBqSfS6hVI
— THE SKIN DOCTOR (@theskindoctor13) February 2, 2024
“>