ലക്നൗ : മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ലല്ലൻ ഖാനായി തെരച്ചിൽ ശക്തം . കഴിഞ്ഞ ദിവസമാണ് ലക്നൗവിലെ മലിഹാബാദിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടത് . സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അനന്തരവൻ ഫരീദ് ഖാന്റെ വീടാണ് ഭൂമി തർക്കത്തെ തുടർന്ന് ലല്ലൻ ഖാനും , മകനും ചേർന്ന് ആക്രമിച്ചത്.ഇയാളും മകനും ഇപ്പോൾ ഒളിവിലാണ്. ഈ കേസിൽ നാല് പേരിൽ ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ,
70 വയസ്സുള്ള ലല്ലൻ ഖാനെതിരെ 24 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 80 കളിൽ കുതിരപ്പുറത്ത് സവാരി നടത്തിയിരുന്ന ലല്ലൻ ഖാൻ സ്വയം ഗബ്ബർ ഖാൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1999ലാണ് ലാലനെതിരെ അവസാനമായി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
1985ൽ ലല്ലൻ ഖാന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിൽ ലല്ലൻ ഖാന്റെ വീട്ടിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെടുത്തു. ഒരേ ലൈസൻസിലാണ് പല ആയുധങ്ങളും സൂക്ഷിച്ചിരുന്നത്.