ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സോഷ്യൽ മീഡിയയിലെ കള്ളത്തരങ്ങൾ തെളിവുകൾ നിരത്തി പൊളിച്ചടുക്കി മലയാളി യുവാവ്. ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കിയ യുട്യൂബർ കൂടിയായ രോഹനാണ് വീഡിയോയുമായി രംഗത്തെത്തിയത്. ന്യൂസിലൻഡ് പര്യടനത്തിനിടെ താരം കാർ വാടകയ്‌ക്കെടുത്ത് യാത്രകൾ നടത്തിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് ന്യൂസിലൻഡ് മല്ലു എന്ന യുട്യൂബർ രംഗത്തുവന്നത്.
സഞ്ജു ഒരു മനുഷ്യനായി പെരുമാറണമെന്നും സത്യം പറയണമെന്നുമാണ് യുവാവ് ആവശ്യപ്പെടുന്നത്. കാർ നൽകാൻ പോയപ്പോഴും താരത്തിന്റെ സംസാരം മോശമായിരുന്നുവെന്നുമാണ് യുട്യൂബർ പറയുന്നത്. എല്ലാത്തിന്റെയും വീഡിയോ തെളിവുകൾ കൈയിലുണ്ടെന്ന് അവകാശപ്പെടുന്ന യുവാവ്. ഇത് തെറ്റാണെന്ന് തെളിയിക്കാൻ സഞ്ജുവിനെ വെല്ലുവിളിക്കുന്നുമുണ്ട്. വിദേശത്തു എവിടെ പോയാലും കാര്‍ വാടകയ്‌ക്കെടുക്കാറുണ്ട്. അവിടെയുള്ള സമയം മുഴുവന്‍ ആ കാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാവും. ടീമില്‍ അവസരം കിട്ടാതെ വരുമ്പോള്‍ കാറിൽ അവിടെ യാത്രകൾ നടത്താറുണ്ട്. അത്തരത്തിൽ ന്യൂസിലൻഡിൽ പോയപ്പോഴും കാർ വാടകയ്‌ക്ക് എടുത്ത് യാത്രകൾ നടത്തിയെന്നാണ് സഞ്ജു പറഞ്ഞത്. എന്നാൽ ഇത് മുഴുവൻ കളവെന്നാണ് രോഹൻ പറയുന്നത്.
ടീമുമായി ബന്ധപ്പെട്ട ചിലര്‍ എന്നെ വിളിച്ചു. എന്റെ ഔഡി കാറാണ് അന്നു സഞ്ജു ഉപയോഗിച്ചത്. ഞാനൊരു യൂട്യൂബറായതിനാലാണ് സഞ്ജുവിനു കാര്‍ കൊടുക്കാന്‍ തീരുമാനിച്ചത്. സഞ്ജുവിനൊപ്പമുള്ള വീഡിയോയെല്ലാം ചെയ്യാമെന്ന് ഉദ്ദേശിച്ച് തന്നെയാണ് കാർ നൽകിയത്. ഫുള്‍ ടാങ്ക് പെട്രോളെല്ലാം അടിച്ച് നല്ല വൃത്തിയിലാണ് കാര്‍ ഞാന്‍ അദ്ദേഹത്തിനു നേരിട്ടു കൊണ്ടുപോയി കൊടുത്തത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് സഞ്ജു എനിക്കു കാര്‍ തിരികെ നല്‍കിയത്. ഒരു തുള്ളി പെട്രോള് പോലും അടിച്ചിട്ടില്ല.ഓഫ് റോഡ് ഓടിച്ചശേഷം കാറിൽ അപ്പടി മണ്ണും ചെളിയുമായി വൃത്തികേടാക്കിയാണ് തന്നത്.
ഞാന്‍ ഈ കാര്‍ വാങ്ങിയിട്ട് അധികം കാലമായിരുന്നില്ല. ഭാര്യക്കും സുഹൃത്തുക്കള്‍ക്കു പോലും ഓടിക്കാന്‍ കൊടുത്തിരുന്നില്ല. കാര്‍ തിരികെ വാങ്ങിക്കാന്‍ ഭാര്യയെയും, സുഹൃത്തുക്കളെയുമൊക്കെ ഒക്കെ കൂട്ടിയാണ് സഞ്ജു താമസിച്ചിരുന്ന ഹോട്ടലിലേക്കു പോയത്. പക്ഷെ കാറിന്റെ താക്കോല്‍ റിസപ്ഷനില്‍ എൽപ്പിച്ച്, ഒരു താങ്ക് കാര്‍ഡ് പോലും വയ്‌ക്കാതെ അദ്ദേഹം പോയത്. ശേഷം എനിക്കു മെസേജ് ചെയ്തിരുന്നു. അദ്ദേഹത്തിനു കാര്‍ നല്‍കുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോസൊന്നും ചാനലില്‍ അപ്ലോഡ് ചെയ്യരുതെന്നാണ് മെസേജില്‍ ആവശ്യപ്പെട്ടത്. മുഴുവൻ വീഡിയോ കാണാം..