താനെ: സംസ്ഥാനത്തെ ആദ്യത്തെ സെൻട്രൽ പാർക്ക് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെയിലെ കോൾഷെറ്റ് ഏരിയയിലെ അമെനിറ്റി ഭാഗത്താണ് 20 ഏക്കറിൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. കൽപതരു ഗ്രൂപ്പാണ് ഈ സെൻട്രൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. 3500-ലധികം മരങ്ങൾ, വിവിധ ഇനം പക്ഷികൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന രീതിയിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. പാർക്ക് വികസിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും ഉദ്ഘാന പ്രസംഗത്തിൽ ഏകനാഥ ഷിൻഡെ സംസാരിച്ചു.
‘സംസ്ഥാനത്തെ ആദ്യത്തെ സെൻട്രൽ പാർക്കാണിത്. ഇതിൽ, 3500-ലധികം മരങ്ങളുണ്ട്, കൂടാതെ വിവിധ ഇനം പക്ഷികളെയും ചിത്രശലഭങ്ങളെയും ആകർഷിക്കുന്ന കൂടുതൽ തോട്ടങ്ങളും പൂന്തോട്ടങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരം പാർക്കുകൾ നഗരങ്ങൾക്ക് ആവശ്യമാണ്. ഏഴ് അത്ഭുതങ്ങളുടെ ഒരു ചെറിയ പകർപ്പും വിദേശയാത്ര ചെയ്യാൻ കഴിയാത്തവർക്കായി ഇവിടെ ഒരു സ്നോ പാർക്കും ഇവിടെ വികസിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു”.മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ പറഞ്ഞു.
ന്യൂയോർക്കിലെ ഐക്കണിക് ഗ്രാൻഡ് സെൻട്രൽ പാർക്കിന്റെയും ലണ്ടനിലെ ഹൈഡ് പാർക്കിന്റെയും മാതൃകയിലാണ് പാർക്ക് വിഭാവനം ചെയ്‌തിരിക്കുന്നത്. പാർക്കിൽ നാല് തീം അധിഷ്‌ഠിത ഉദ്യാനങ്ങൾ, കുട്ടികൾക്കുള്ള ഫിറ്റ്‌നസ്, പ്ലേ സോൺ, ഐക്കണിക് എക്‌സ്-ബ്രിഡ്ജ്, ആംഫി തിയേറ്റർ, വിശാലമായ തടാകം, പൂന്തോട്ടം എന്നിവയുണ്ട്. പദ്ധതിയിൽ 31000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു സ്കേറ്റ് പാർക്കും ഉണ്ടായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ സ്കേറ്റ് പാർക്ക് കളിലൊന്നായി ഗ്രാൻഡ് പാർക്ക്.
പാർക്കിലെ സന്ദർശകർക്ക് സൈറ്റിൽ നട്ടുപിടിപ്പിച്ച തദ്ദേശീയവും വിദേശീയവുമായ മരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതത് മരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള പ്രത്യേക പാനലുകൾ വഴി ലഭിക്കും. പാർക്കിലെ വൃക്ഷങ്ങൾക്ക് പ്രതിവർഷം 8.84 ലക്ഷം പൗണ്ട് ഓക്സിജൻ ഉത്പാദിപ്പിക്കാൻ പര്യാപ്തമാണെന്ന് അധികൃതർ പറഞ്ഞു. തൊട്ടടുത്തുള്ള പ്ലോട്ടിന്റെ രണ്ടാം ഘട്ടത്തിന്റെ പണിയും ഉടൻ ആരംഭിക്കുമെന്ന് പാർക്ക് ഡെവലപ്പറുടെ വക്താവ് അറിയിച്ചു.
നമോ ഗ്രാൻഡ് സെൻട്രൽ പാർക്ക് നഗരത്തിലുടനീളം ഹരിത സംരംഭം കൈവരിക്കുന്നതിനും സുസ്ഥിരവും ഹരിതവുമായ താനെയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഒത്തുചേർന്നതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ (ടിഎംസി), അഭിജിത് ബംഗാർ പറഞ്ഞു. നമോ ഗ്രാൻഡ് സെൻട്രൽ പാർക്ക് ഒരു നാഴികക്കല്ലായ പദ്ധതിയാണെന്നും ഹരിതവും സുസ്ഥിരവുമായ നഗര ഇടങ്ങൾ രൂപപ്പെടുത്താനുള്ള നമ്മുടെ പ്രതിബദ്ധതയുടെ ജീവിക്കുന്ന തെളിവാണെന്നും കൽപതരു ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പരാഗ് മുനോട്ട് പറഞ്ഞു.















