ന്യൂഡൽഹി: ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റിയതിൽ ദുരൂഹത. ഇന്ദ്രപുരി ഏരിയിൽ വച്ച് ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം ഇതിൽ രാജ്ഭവൻ അട്ടിമറിനീക്കം സംശയിക്കുന്നുണ്ട്. ഗവർണറുടെ വാഹന വ്യൂഹത്തിലെ എസ്കോർട്ട് വാഹനത്തിലേക്കാണ് കാറിടിച്ചു കയറ്റിയത്.
അജ്ഞാത വാഹനം ഏതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഉടനെ ഗവർണറെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായും പിടികൂടിയവരുടെ വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സന്ദേശ്ഖാലി സന്ദർശിച്ച് അവിടെ സമരം ചെയ്യുന്ന സ്ത്രീകളുമായി സംസാരിച്ചതിന്റെ പിറ്റേന്നാണ് ഈ സംഭവമുണ്ടാകുന്നത്. ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിനും അനുയായികൾക്കുമെതിരെ സ്ത്രീകൾ പ്രതിഷേധ സമരം ആരംഭിച്ചിട്ട് കുറച്ചുദിവസമായി. തിങ്കളാഴ്ചയാണ് ഗവർണർ ഡൽഹിയിലെത്തിയത്.