SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ വിധി പറയാൻ മാറ്റിവച്ച ഹർജിയാണ് ഇന്ന് പരിഗണിച്ചത്. സേവനമില്ലാതെ എക്സാലോജിക്കിന് 1.72 കോടി കൈമാറിയെന്ന് കണ്ടെത്തിയതായി SFIO കോടതിയെ അറിയിച്ചിരുന്നു. സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പൂർണമായ വിധി പകർപ്പ് നാളെ ലഭിക്കും.
രാഷ്‌ട്രീയക്കാർക്ക് സി.എം.ആർ.എൽ 135 കോടി നൽകിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു . എക്സാലോജിക് ഒരു സേവനവും നൽകാതെയാണ് 1.72 കോടി രൂപ വാങ്ങിയതെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.