ന്യൂഡൽഹി: ചൈനീസ് വിസ കുംഭകോണ കേസിൽ കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിനെതിരായി ഇഡി നൽകിയ പരാതിയിൽ ഉത്തരവ് പറയാൻ മാറ്റിവച്ചു. റോസ് അവന്യൂ കോടതിയുടെയതാണ് വിധി. മാർച്ച് 16-ലേക്കാണ് കേസ് മാറ്റിവച്ചിരിക്കുന്നത്.
സ്പെഷ്യൽ ജഡ്ജ് എം.കെ. നാഗ്പാലാണ് കേസ് മാറ്റിവച്ചത്. കാർത്തി ചിദംബരം, എസ്. ഭാസ്കരരാമൻ, എന്നിവർക്ക് പിന്നാലെ ചില സ്ഥാപനങ്ങൾക്കെതിരെയുമാണ് ഇ.ഡി കേസ് നൽകിയിരിക്കുന്നത്. കേസിൽ കാർത്തി ചിദംബരം ദില്ലി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും. കോടതിക്ക് വിഷയത്തിൽ ജാമ്യമനുവദിക്കാനാകില്ലെന്ന് ഇ.ഡി വ്യക്തമാക്കി.
കാർത്തി ചിദംബരവും ഭാസ്കരരാമനും വികാസ് മഖാരിയയും നൽകിയ ജാമ്യാപേക്ഷകൾ റോസ് അവന്യു കോടതി 2022 ജൂണിൽ തള്ളിയിരുന്നു. 2011-ൽ ആഭ്യന്തര മന്ത്രാലയത്തിലുള്ള എം.പി എന്ന തന്റെ സ്വാധീനം ദുരുപയോഗം ചെയ്‌ത് പിൻവാതിൽ വിസ നടപടിക്ക് ശ്രമിച്ചതായാണ് കേസ്.