തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ജീവനൊടുക്കിയ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടിയെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി. ജയപ്രകാശ്. പിടിയിലായ ആറ് പേർ പ്രതികളില്ലെന്ന് പിതാവ് പറഞ്ഞു. പാർട്ടി സമ്മർദ്ദം കാരണമാണ് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നും സംഭവവുമായി ബന്ധപ്പെട്ട 12 പേരും എസ്എഫ്ഐക്കാരാണെന്നും പിതാവ് ആരോപിക്കുന്നു.
ആൾക്കൂട്ട വിചാരണയും ക്രൂരമർദ്ദനവും മാനസിക പീഡനങ്ങളുമാണ് സിദ്ധാർത്ഥൻ നേരിട്ടത്. ഈ മാസം 14 മുതൽ 18-ന് ഉച്ച വരെ സിദ്ധാർത്ഥൻ ക്രൂര മർദ്ദനത്തിന് ഇരയായതായി ദൃക്സാക്ഷിയായ വിദ്യാർത്ഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാർത്ഥികൾ നോക്കി നിൽക്കയെ നഗ്നാക്കിയായിരുന്നു മർദ്ദനം. രണ്ട് ബെൽറ്റുകൾ മുറിയുന്നത് വരെ മർദ്ദനം, തുടർന്ന് ഇരുമ്പുകമ്പികളും വയറുകളും പ്രയോഗിച്ചു. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭീഷണി നേരിട്ടതായി മറ്റൊരു വിദ്യാർത്ഥി പറഞ്ഞു.
നെഞ്ചിൽ മുഷ്ടി ചുരുട്ടി മർദ്ദിച്ചതിന്റെ പാടുകളും വയറിന്റെ ഭാഗത്ത് ചവിട്ടേറ്റതിന്റെ പാടുകളും സ്ഥിരീകരിച്ചിട്ടുണ്ട്. മുറിവുകൾക്കും പരിക്കുകൾക്കും രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന് പ്രതികളിലേക്ക് എന്തുകൊണ്ട് എത്തിച്ചേരാൻ കഴിയാത്തത് എന്താണെന്ന് വ്യക്തമല്ല.
ആന്റി റാഗിംഗ് സ്ക്വാഡിലെ വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പടെയുള്ളവരാണ് പട്ടികയിലുള്ളത്. മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമയ്‌ക്കൽ സ്വദേശി എസ്. അഭിഷേക്, തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ്, എസ്.ഡി ആകാശ്, ആർ.ഡി ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ്, വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വാ എന്നിവരാണ് പിടിയിലായവർ. ഒളിവിൽ പോയ 12 പേർക്കായി തിരച്ചിൽ ഊർജ്ജിതമെന്നാണ് പോലീസിന്റെ വാദം.