ഹൽദ്വാനി : മദ്രസ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൽദ്വാനിയിൽ നടന്ന കലാപത്തിൽ അഞ്ച് സ്ത്രീകൾ കൂടി അറസ്റ്റിൽ . ഷഹനാസ് , നാസിം മിക്രാനി , ഷംഷീർ , നഫീസ അഹമ്മദ്, രേഷ്മ യമീൻ എന്നിവരാണ് പിടിയിലായത് .
മദ്രസ പൊളിച്ചതിനെ ചൊല്ലിയുണ്ടായ കലാപത്തിൽ പോലീസുകാരെ അക്രമിക്കാനും , മറ്റും ഇവർ ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് . അക്രമ സംഭവവുമായി ബന്ധപ്പെട്ട് ബൻഭൂൽപുര പോലീസ് സ്‌റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് .
ഹൽദ്വാനി അക്രമക്കേസിൽ, സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ, പോലീസ് സംഘങ്ങൾ സമീപത്തെ വീടുകളിൽ റെയ്ഡ് നടത്തി . 84 അക്രമികളെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് അനധികൃത ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുക്കുകയും ചെയ്തതായി എസ്എസ്പി പ്രഹ്ലാദ് മീണ പറഞ്ഞു.
അറസ്റ്റിലായ 45 കാരി ബൻഭൂൽപുര കെയർ പോസ്റ്റിലാണ് താമസം. നാസിം മിക്രാനി എന്ന 33 കാരി നൈനിറ്റാൾ സ്വദേശിയാണ്ഷംഷീർ, 25 കാരിയായ ഷംഷീർ കലാപകാരികൾക്ക് കൂടുതൽ സഹായങ്ങൾ നൽകാൻ പ്രവർത്തിച്ചതായി പോലീസ് പറഞ്ഞു . നഫീസ അഹമ്മദ് എന്ന 50 കാരി ബൻഭൂൽപുര കെയർ പോസ്റ്റിലാണ് താമസം. രേഷ്മ യമീൻ നൈനിറ്റാൾ സ്വദേശിയാണ്.