ലക്നൗ : ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ലല്ലൻ ഖാന്റെ 33 കോടിയുടെ സ്വത്ത് യുപി പോലീസ് കണ്ടുകെട്ടി . കൃഷിയിടങ്ങൾ, വീടുകൾ, വാഹനങ്ങൾ എന്നിവയും കണ്ടുകെട്ടിയ സ്വത്തിൽ ഉൾപ്പെടുന്നു. ലല്ലൻ ഖാനും മകനും നിലവിൽ ജയിലിലാണ് . ഇതിനിടെയാണ് ലല്ലൻ ഖാനും മക്കൾക്കുമെതിരെ പോലീസ് ജപ്തി നടപടി സ്വീകരിച്ചത് .
അനന്തരവൻ ഫരീദ് ഖാന്റെ വീടാണ് ഭൂമി തർക്കത്തെ തുടർന്ന് ലല്ലൻ ഖാനും , മകനും ചേർന്ന് ആക്രമിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് ലല്ലൻ ഖാൻ ഈ സ്വത്ത് സമ്പാദിച്ചിരിക്കുന്നത്. 70 വയസ്സുള്ള ലല്ലൻ ഖാനെതിരെ 24 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 80 കളിൽ കുതിരപ്പുറത്ത് സവാരി നടത്തിയിരുന്ന ലല്ലൻ ഖാൻ സ്വയം ഗബ്ബർ ഖാൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1999ലാണ് ലല്ലൻ ഖാനെതിരെ അവസാനമായി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
1985ൽ ലല്ലൻ ഖാന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിൽ ലല്ലൻ ഖാന്റെ വീട്ടിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെടുത്തു. ഒരേ ലൈസൻസിലാണ് പല ആയുധങ്ങളും സൂക്ഷിച്ചിരുന്നത്