പത്തനംതിട്ട: വിവാദ പരാമർശവുമായി പത്തനംതിട്ട എം.പി ആന്റോ ആന്റണി. പുൽവാമയിലെ സൈനികരുടെ വീരമൃത്യുവിനെയാണ് എം.പി അവഹേളിച്ചത്. പുൽവാമ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്നാണ് എംപിയുടെ വാദം. സത്യപാൽ മാലിക് പറഞ്ഞതിനെ ചാരിയാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ഈ വാദങ്ങൾ സൈന്യം അന്നേ തള്ളിക്കളഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിൽ വിജയിക്കാനായി 42 ജവാന്മാരെ ബിജെപി ബലികൊടുത്തുവെന്നും സ്ഫോടകവസ്തു ശേഖരം പുൽവാമയിലെത്തിയത് സർക്കാരിന്റെ അറിവോടെയാണെന്നും എംപി അവകാശപ്പെട്ടു.
പുൽവാമയിൽ പാകിസ്താന് പങ്കില്ല. സ്ഫോടനം നടന്നത് ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണ്. അന്ന് 42 ജവാൻമാരെ ഹെലികോപ്റ്ററിൽ എത്തിച്ചില്ല, പകരം റോഡ് മാർഗമാണ് കൊണ്ടുപോയത്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇതെല്ലാം സത്യപാൽ മാലിക് പറഞ്ഞുവെന്നാണ് ആന്റോ ആന്റണിയുടെ വാദങ്ങൾ.