തൃശൂർ: പരാജയഭീതിയിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം പ്രവർത്തകർ. വെങ്കിടങ്ങ് കണ്ണോത്തിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകളും ബിജപിയുടെ കൊടിമരവുമാണ് സിപിഎം ഗുണ്ടകൾ നശിപ്പിച്ചത്. പാർട്ടി ഗ്രാമത്തിൽ മറ്റൊന്നും പാടില്ലെന്ന സിപിഎം നേതാക്കളുടെ തിട്ടൂരം അംഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് പോസ്റ്ററുകൾ നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഗുരുവായൂരും സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു.
തൃശൂരിൽ സുരേഷ് ഗോപിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇടത്-വലത് മുന്നണികളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾ വിശ്വസിക്കാതെ വന്നതോടെയാണ് പോസ്റ്ററുകൾ അടക്കമുള്ളവ സിപിഎം നശിപ്പിക്കുന്നത്.