ലക്നൗ : അലിഗഡ് മുസ്ലീം സർവകലാശാലയിൽ ഹോളി ആഘോഷിച്ച വിദ്യാർത്ഥികൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . ഇതിൽ ഇസ്ലാമിസ്റ്റുകൾ അക്രമിക്കാൻ പാഞ്ഞടുക്കുന്നതും , മറ്റ് വിദ്യാർത്ഥികൾ ഓടി രക്ഷപെടുന്നതും കാണാം .
സംഭവത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.സർവകലാശാലയിലെ മാസ്റ്റർ ഓഫ് ആർട്‌സ് (എംഎ) അവസാന വർഷ വിദ്യാർത്ഥിയായ ആദിത്യ പ്രതാപ് സിംഗ് ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട് . നൂറുകണക്കിന് വിദ്യാർത്ഥികൾ കോളേജ് ഗ്രൗണ്ടിൽ ഹോളി ആഘോഷിക്കാനായി ഒത്തുകൂടിയപ്പോഴാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.
സ്ഥലത്തെത്തിയ അക്രമികൾ ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും ആക്ഷേപിക്കുന്നുണ്ടായിരുന്നു. ഇതിനെ എതിർത്തതോടെ അക്രമികൾ തലയിൽ റിവോൾവർ കാട്ടി ഭീഷണിപ്പെടുത്തുകയും , ഹോളി ആഘോഷിക്കാനുള്ള അനുമതിക്ക് പകരമായി പണം ആവശ്യപ്പെടുകയും ചെയ്തു. പണം കൈപ്പറ്റിയിട്ടും ഹോളി ആഘോഷിക്കാനെത്തിയ വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുകയായിരുന്നു.
മിസ്വാ കേസർ, സക്കീർ റഹ്മാൻ, സായിദ് ഷെർബാനി, ഷാരൂഖ് സാബ്രി, ഷോയിബ് ഖുറേഷി, അഹമ്മദ് മുസ്തഫ ഷെർബാനി, ബാനി, സെഹ്‌വാൻ ഖാൻ, ഫൈസൽ ത്യാഗി, അർസൻ സിദ്ദിഖി എന്നിവരടക്കമുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത് .