ന്യൂഡൽഹി: ഭൂട്ടാൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന് കൂടുതൽ ഊർജ്ജം പകർന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ സവിശേഷത നിറഞ്ഞ സന്ദർശനമായിരുന്നു ഇതെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്.
“ഭൂട്ടാൻ പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഭൂട്ടാനിലെ മുതിർന്ന നേതാക്കളുമായും വിശിഷ്ട വ്യക്തികളുമായും കൂടിക്കാഴ്ച നടത്താൻ സാധിച്ചു. ഞങ്ങളുടെ ചർച്ചകൾ ഇന്ത്യ- ഭൂട്ടാൻ സൗഹൃദത്തിന് കൂടുതൽ ഊർജ്ജം പകരും. ഭൂട്ടാനിലെ ജനതയുടെ സ്നേഹത്തിനും ആതിഥ്യമര്യാദയ്‌ക്കും വളരെയധികം നന്ദി. ഇന്ത്യ എന്നും ഭൂട്ടാന്റെ വിശ്വസ്ത സുഹൃത്തും പങ്കാളിയുമായിരിക്കും” – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
I am honoured by the special gesture by His Majesty the King of Bhutan, Jigme Khesar Namgyel Wangchuck of coming to the airport as I leave for Delhi.
This has been a very special Bhutan visit. I had the opportunity to meet His Majesty the King, PM @tsheringtobgay and other… pic.twitter.com/OFJ4y2w0FJ
— Narendra Modi (@narendramodi) March 23, 2024
സുപ്രധാന ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കും പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയും തിംഫു വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ യാത്ര അയച്ചു.
ഭൂട്ടാൻ മുൻ രാജാവ് ജിഗ്മേ സാങ്യേ വാങ്ചുക്കുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ- ഭൂട്ടാൻ സൗഹൃദ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ചർച്ചകളിലും അദ്ദേഹം പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവയ്‌ക്കുകയും ചെയ്തു.