ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഡീഷയിൽ ബിജെഡിക്ക് തിരിച്ചടി. മുൻ എംപി സിദ്ധാന്ത് മൊഹപത്രയും പദ്മശ്രീ ദമയന്തി ബെഷ്‌റയും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചത്.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ബിജെപി ഒഡീഷ അദ്ധ്യക്ഷൻ മൻമോഹൻ സമാൽ, ദേശീയ വൈസ് പ്രസിഡൻ്റ് ബൈജയന്ത് പാണ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് ശേഷം ഇരുവരും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
#WATCH | Padma awardee Dr Damayanti Beshra and former BJD leader Sidhant Mohapatra join Bharatiya Janata Party in Delhi pic.twitter.com/zSR0PIYUSR
— ANI (@ANI) March 28, 2024
ഒഡീഷയിലെ മുതിർന്ന ബിജെഡി എംപിയും പാർട്ടി സ്ഥാപക അംഗവുമായ ഭർതൃഹരി മഹ്താബ് ഇന്ന് ബിജെപിയിൽ ചേർന്നിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കട്ടക്ക് മണ്ഡലത്തിൽ ബിജെഡി സ്ഥാനാർത്ഥി സന്തൃപ്ത് മിശ്രയ്‌ക്കെതിരെ മഹ്താബ് മത്സരിക്കും.
ഒഡീഷയിൽ നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13, 20, 25, ജൂൺ ഒന്ന് തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക.