തോൽവിയിലും ആഭ്യന്തര കലഹത്തിലും ആടിയുലയുന്ന മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായ സൂര്യകുമാർ യാദവിന്റെ ഐപിഎല്ലിലേക്കുള്ള വരവ് ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ. സ്പോർട്സ് ഹെർണിയ ഒപ്പറേഷന് വിധേയനായ സൂര്യക്ക് കൂടുതൽ വിശ്രമം വേണമെന്ന നിലപാടിലാണ് എൻ.സി.എ.
ബിസിസിഐയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് പുതിയ അപ്ഡേറ്റ് പുറത്തുവിട്ടത്. താരത്തിന് നാലഞ്ച് മത്സരങ്ങൾ കൂടി പുറത്തിരിക്കേണ്ടി വരും. നിലവില്‍ സൂര്യ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ്. വരുന്ന ജൂണിൽ ടി20 ലോകകപ്പും നടക്കാനിരിക്കെ താരത്തിന്റെ മടങ്ങിവരവ് പൂർണ കായികക്ഷമത നേടിയിട്ടു മതിയെന്നാണ് ബിസിസിഐ നിലപാട്.
ധൃതിപ്പിടിച്ചുള്ള തിരിച്ചുവരവ് വെല്ലുവിളകൾ സൃഷ്ടിക്കുമെന്നും ആശങ്കയുണ്ട്. തുടർ തോൽവികൾ ഉഴലുന്ന ടീമിന് വാർത്ത ഒട്ടും ഗുണകരമല്ല. കൂടാതെ ടീമിലെ അന്തരീക്ഷവും മോശമാണെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നു. താരങ്ങൾ ചേരിതിരിഞ്ഞാണ് മത്സരത്തിനിറങ്ങുന്നതെന്നും ഒത്തൊരുമയില്ലെന്നും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്.