ആലപ്പുഴ: ഹരിപ്പാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിന് നേരെ അതിക്രമം. ശോഭാ സുരേന്ദ്രന്റെ തലയ്ക്ക് പകരം സിപിഎം സ്ഥാനാർത്ഥിയുടെ തലയുടെ ചിത്രം വെട്ടി ഒട്ടിക്കുകയായിരുന്നു. തന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്നതിന് പിന്നിൽ എഎം ആരിഫിന്റെ പ്രത്യേക സംഘമാണെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
കീറിയ സ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഇനിയും വരുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പോസ്റ്ററുകൾ മാറ്റേണ്ടതില്ലെന്നും ഭാവിയിൽ ആരിഫിന് ബിജെപിയിലേക്ക് വരേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിലെ സിപിഎമ്മിന്റെ കൊടി കെട്ടിയ തമ്പ്രാനെ കണ്ടിട്ട് താൻ പേടിച്ചിട്ടില്ല. പിന്നെയാണ് ആരിഫിന്റെ ഓരോ കുതന്ത്രങ്ങൾ. കീറിയ ഫ്ലക്സ് ബോർഡുകളുടെ സ്ഥാനത്ത് ഇന്ന് തന്നെ നിരവധി പോസ്റ്ററുകൾ ഒട്ടിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഹരിപ്പാട് ആർകെ ജംഗ്ഷന് സമീപത്തും ബസ് സ്റ്റാൻഡിലുമാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിനും ഫ്ലക്സ് ബോർഡുകൾക്കും നേരെ അതിക്രമമുണ്ടായത്.