ടെൽ അവീവ്: കിഴക്കൻ ലെബനനിൽ സ്ഥിതി ചെയ്യുന്ന ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനൻ അതിർത്തിയിൽ ഇസ്രായേലിന്റെ ആളില്ലാ വിമാനം ഹിസ്ബുള്ള ഭീകരർ തകർത്തതിന് മറുപടിയായാണ് വ്യോമാക്രമണം. ബാൽബെക്കിലും സമീപ പ്രദേശങ്ങളിലുമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ എട്ടിന് ഹമാസ് ഭീകരാക്രമണം നടത്തിയത് മുതൽ ലെബനന്റെ തെക്കൻ അതിർത്തിയിലൂടെ ഹിസ്ബുള്ളയും ഇസ്രായേലിനെ ആക്രമിച്ചിരുന്നു. തുടർന്ന് തെക്കൻ ലെബനനിൽ നിന്ന് 90,000 ആളുകൾ മറ്റിടങ്ങളിലേക്ക് കുടിയേറി. ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധം ആറ് മാസം പിന്നിടുമ്പോഴും തുടരുകയാണ്.